world cup | ഒടുവിൽ ലക്‌ഷ്യം കണ്ട് ഇറാൻ

 അവസരങ്ങള്‍ എണ്ണിയെണ്ണി തുലച്ച ഇറാന്‍ ഒടുവില്‍  ലക്ഷ്യം കണ്ടു. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോട് നാണംകെട്ടവര്‍ ഇംഗ്ലണ്ടിന്റെ അയല്‍ക്കാരോട് എണ്ണംപറഞ്ഞ ജയമാണ് നേടിയത്. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഇറാന്റെ ഗോളുകള്‍.

ആദ്യം റൗസ്ബെ ചെഷ്മിയും പതിനൊന്നാം മിനിറ്റില്‍ റാമിന്‍ റെസെയ്നുമാണ് ഇറാന്റെ ഗോളുകള്‍ നേടിയത്. ഇറാന്റെ സ്ട്രൈക്കര്‍ തരേമിയെ ബോക്സിന് പുറത്തേയ്ക്ക് ഓടിയിറങ്ങി മുട്ടുകൊണ്ട് മുഖത്തിടിച്ചു വീഴ്ത്തിയതിനാണ് എണ്‍പത്തിയഞ്ചാം മിനിറ്റില്‍ ഗോളി വെയ്ന്‍ ഹെന്നെസി ചുവപ്പു കാര്‍ഡ് കണ്ടത്. വെയ്ല്‍സ് പത്ത് പേരായി ചുരുങ്ങിയ ശേഷമാണ് രണ്ട് ഗോളും വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News