കലോത്സവങ്ങളിൽ മത്സരം നടക്കേണ്ടത് കുട്ടികൾ തമ്മിലാണെന്നും അധ്യാപകരോ രക്ഷകർത്താക്കളോ മത്സരത്തിന്റെ ഭാഗമാകരുതെന്നും മന്ത്രി വി ശിവൻകുട്ടി. ഒരാളെ ജയിപ്പിക്കാനോ തോൽപ്പിക്കാനോ ഇടപെടൽ ഉണ്ടാകരുതെന്നും മന്ത്രി നിർദേശം നൽകി.
മത്സരങ്ങൾ ആരോഗ്യകരമായി നടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുട്ടികളെ ലഹരിയുടെ ഏജന്റാക്കി മാറ്റുന്നത് ഗൗരവതരമാണെന്നും ബോഡി ഷെയിമിംഗിന്റെ ഭാഗമായി നല്ലൊരു വിഭാഗം കുട്ടികളും മാനസിക സംഘർഷത്തിൽ അകപ്പെടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here