Rahul Gandhi: ഗെഹ്ലോട്ടും പൈലറ്റും പാര്‍ട്ടിയുടെ സ്വത്തുക്കള്‍; രാജസ്ഥാനില്‍ പക്ഷം പിടിയ്ക്കാതെ രാഹുല്‍ ഗാന്ധി

രാജസ്ഥാന്‍ പ്രതിസന്ധിയില്‍(Rajasthan crisis) പക്ഷം പിടിയ്ക്കാതെ രാഹുല്‍ ഗാന്ധി(Rahul Gandhi). രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഡിസംബര്‍ ആദ്യ ആഴ്ച രാജസ്ഥാനിലേക്ക് കടക്കാനിരിക്കെയാണ് സംസ്ഥാനത്ത് ഗ്രൂപ്പുപോര് രൂക്ഷമായത്. ഈ സാഹചര്യത്തിലാണ് ഭാരത് ജോഡോ യാത്രയില്‍ കരിനിഴല്‍ വീഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന രാജസ്ഥാന്‍ ഘടകത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അധികാര തര്‍ക്കത്തില്‍ പക്ഷം പിടിക്കില്ലെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കിയത്. രാജസ്ഥാന്‍ തര്‍ക്കം തന്റെ യാത്രയെ ബാധിക്കില്ലെന്നാണ് രാഹുല്‍ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അശോക് ഗെഹ്ലോട്ടും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ സ്വത്തുക്കളാണെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്.

എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നത് ഒന്നിന് പകരം മറ്റൊന്നിനെ കോണ്‍ഗ്രസിന് തിരഞ്ഞെടുക്കേണ്ടിവരുമെന്നാണ്. 2017 തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൈലറ്റ്, അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണ്. എന്നിരുന്നാലും, പൈലറ്റിനെ പകരക്കാരനായി സ്വീകരിക്കില്ലെന്ന് ഗെഹ്ലോട്ട് വളരെ വ്യക്തമായി പറഞ്ഞു.

ഇപ്പോള്‍, തന്റെ പ്രചാരണം രാജസ്ഥാനിലേക്ക് കടക്കാനിരിക്കെ, ഈ അധികാര തര്‍ക്കത്തില്‍ പക്ഷം പിടിക്കാനും തന്റെ ഭാരത് ജോഡോ യാത്രയെ സ്വാധീനിക്കാനും ആഗ്രഹിക്കുന്നില്ലെന്നാണ് രാഹുല്‍ ഗാന്ധി തന്റെ പ്രതികരണത്തിലൂടെ വ്യക്തമാക്കിയത്. രാജസ്ഥാനിലെ തമ്മിലടി അയല്‍സംസ്ഥാനമായ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് സാധ്യതകള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലും നേതൃത്വത്തിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here