ദില്ലിയിൽ പങ്കാളിയെ കൊന്ന് കഷണങ്ങളാക്കിയ കേസിലെ പ്രതി അഫ്താബ് അമീൻ പൂനെവാലയുമായി പോയ പൊലീസ് വാനിന് നേരെ ആക്രമണം. പോളിഗ്രാഫ് പരിശോധനയ്ക്ക് ശേഷം രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് കൊണ്ടുപോകവെയാണ് ആക്രമണമുണ്ടായത്. വാളും മറ്റ് ആയുധങ്ങളുമായെത്തിയ സംഘമാണ് ആക്രമിച്ചത്. ആക്രമികൾ പൊലീസ് വാൻ വലിച്ച് തുറന്ന് അഫ്താബിനെ ആക്രമിക്കാൻ ശ്രമിച്ചു.
അതേസമയം, ഹിന്ദു സേന പ്രവർത്തകരെന്ന് അവകാശപെടുന്നവരാണ് ആക്രമണം നടത്തിയത്. ആക്രമിക്കാൻ എത്തിയവരിൽ നിന്ന് പോലീസ് വാളുകൾ പിടിച്ചെടുത്തു. ഇവരെ പിന്തിരിപ്പിക്കാനായി പൊലീസ് ആകാശത്തേയ്ക്ക് വെടിവെച്ചു. പ്രതി അഫ്താബ് സുരക്ഷിതനാണെന്നും പൊലീസ് അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here