Trivandrum:യുവതിയുടെയും മകളുടെയും തിരോധാനം കൊലപാതകം;11 വര്‍ഷത്തിന് ശേഷം കേസിന്റെ ചുരുളഴിഞ്ഞു

പതിനൊന്നുവര്‍ഷം മുമ്പ് പൂവച്ചലില്‍ നിന്ന് കാണാതായ യുവതിയും മകളും കൊല്ലപ്പെട്ടെന്ന് തെളിഞ്ഞു. പൂവച്ചല്‍ സ്വദേശി ദിവ്യയെയും ഒന്നര വയസ്സുകാരിയായ മകള്‍ ഗൗരിയെയും കാമുകന്‍ മാഹീന്‍കണ്ണ് കൊലപ്പെടുത്തിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വിദ്യ എന്ന് വിളിക്കുന്ന ദിവ്യയെയും മകളെയും കാണാതാകുന്നത് 2011 ഓഗസ്റ്റ് 11നാണ്. അന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ തെളിവുകള്‍ ഒന്നും കണ്ടെത്താനായില്ല.

ദിവ്യയും കാമുകന്‍ മാഹിന്‍കണ്ണും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വിവാഹം രജിസ്റ്റര്‍ ചെയ്യണമെന്ന ദിവ്യയുടെ കുടുംബത്തിന്റെ ആവശ്യം മാഹിന്‍കണ്ണ് സമ്മതിച്ചില്ല. ഇയാള്‍ പിന്നീട് വിദേശത്തേക്ക് പോയി.

ദിവ്യയുടെ മാതാവ് കേസില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പലപ്പോഴായി പൊലീസിനെ സമീപിച്ചിരുന്നു. രണ്ടുമാസം മുന്‍പ് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ, കേസ് അന്വേഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

കേസിന്റെ ഭാഗമായി മാഹിന്‍ കണ്ണിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തിരുന്നു. ദിവ്യയെയും മകളെയും തമിഴ്നാട്ടില്‍ എത്തിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കടലില്‍ കളഞ്ഞെന്ന് മാഹിന്‍കണ്ണ് ക്രൈംബ്രാഞ്ചിനോട് കുറ്റസമ്മതം നടത്തി. ഊരൂട്ടമ്പലത്തിലാണ് ദിവ്യയും മാഹിന്‍കണ്ണും താമസിച്ചിരുന്നത്. ദിവ്യയെയും മകളെയും പെട്ടെന്ന് ഒരുദിവസം കാണാതായി എന്നായിരുന്നു മാഹിന്‍കണ്ണ് തുടക്കം മുതല്‍ പറഞ്ഞിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News