ADVERTISEMENT
ബംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. വെള്ളിയാഴ്ചയാണ് 22 കാരിയായ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായത്. അർദ്ധരാത്രിയോടെ മറ്റൊരു സുഹൃത്തിനെ കാണാൻ ബൈക്ക് ടാക്സി ബുക്ക് ചെയ്യുകയായിരുന്നു യുവതി. അതിന് മുമ്പ് യുവതി ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും ഇവർ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.
‘റാപ്പിഡോ’ എന്ന റൈഡ് ഷെയറിംഗ് ആപ്ലിക്കേഷനിൽ ബൈക്ക് ബുക്ക് ചെയ്തു. ഡ്രൈവർ യുവതിയെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചെങ്കിലും ബൈക്കിൽ നിന്ന് ഇറങ്ങാൻ പറ്റാത്ത അവസ്ഥയിലായിരുന്നു അവർ. സാഹചര്യം മുതലെടുത്ത് ഡ്രൈവർ യുവതിയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ മറ്റൊരു സ്ത്രീയും ഉണ്ടായിരുന്നു. ഡ്രൈവറുടെ ഒരു കൂട്ടാളി കൂടി ഇവിടെ എത്തുകയും ഇരുവരും മാറിമാറി പീഡിപ്പിച്ചതായും യുവതി പരാതിയിൽ പറയുന്നു.
പിറ്റേദിവസം ബോധം വന്ന യുവതി പ്രതിയുടെ വീട്ടിൽ നിന്ന് ഇറങ്ങി സെന്റ് ജോൺസ് ആശുപത്രിയിൽ എത്തുകയും ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബംഗളൂരു സ്വദേശികളായ രണ്ട് പ്രതികളെയും പശ്ചിമ ബംഗാൾ സ്വദേശിനിയായ യുവതിയെയും അറസ്റ്റ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.