ഗുജറാത്തില്‍ 58 ശതമാനം പോളിങ്; ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു

ഗുജറാത്തില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. അഞ്ചുമണി വരെ 58 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ ത്രികോണ മല്‍സരം നടന്ന സൗരാഷ്ട്ര–കച്ച് , ദക്ഷിണ ഗുജറാത്ത് മണ്ഡലങ്ങളില്‍ പക്ഷേ, പോളിങ് മന്ദഗതിയിലായിരുന്നു . അതിനിടെ, അഞ്ചാം തിയതി നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പ്രചാരണം ശക്തമായി. അഹമ്മദബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്നുമണിക്കൂര്‍ റോഡ് ഷോ നടക്കുകയാണ്.

അതേസമയം ബിജെപി വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതാണ് കുറവ് പോളിങ് രേഖപ്പെടുത്താൻ കാരണമെന്ന് ആംആദ്മി ആരോപിച്ചു.

ആം ആദ്മിയുടെ കടന്നുവരവ് ബിജെപിയും കോൺഗ്രസിനെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ 19 ജില്ലകളിലായി 89 സീറ്റുകളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. ബിജെപിയുടെ ഭരണത്തിനും,കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനത്തിനും, ആംആദ്മിയുടെ കടന്നുവരവിനും ജനമിന്ന് ചൂണ്ടു വിരലിൽ മറുപടി നൽകും.

2017ലെ തിരഞ്ഞെടുപ്പിൽ 89 സീറ്റിലേക്ക് നടന്ന മത്സരത്തിൽ ബിജെപി 48 സീറ്റുകൾ നേടിയപ്പോൾ 40 സീറ്റുമായി കോൺഗ്രസ് പിന്തുടർന്നു. പൊതുവേ കോൺഗ്രസിനു വേരോട്ടമുള്ള മേഖലകളാണ് ആദ്യഘട്ടത്തിൽപ്പെടുന്നത്.മോർബി ദുരന്തം, ജി എസ് ടി, കാർഷിക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, പെൻഷൻ പദ്ധതി എന്നിവ ഉയർത്തി ഇത്തവണ പതിവിലേറെ ഭരണ വിരുദ്ധ വികാരം ഇളക്കി വിടാൻ കോൺഗ്രസിനും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞിട്ടുണ്ട്. ബിജെപിക്ക് ഇത് മറികടക്കാനായാലെ വീണ്ടുമൊരു തുടർ ഭരണം ഉറപ്പിക്കുവാൻ കഴിയൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here