ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ രണ്ട് വർഷത്തെ സിജെഐ കാലാവധിയിൽ കുറഞ്ഞത് 19 പുതിയ സുപ്രീം കോടതി ജഡ്ജിമാരെയെങ്കിലും ഉൾപ്പെടുത്തും. വൈ വി ചന്ദ്രചൂഡിന്റെ ഏഴ് വർഷവും അഞ്ച് മാസവും സിജെഐ എന്ന റെക്കോർഡ് കാലയളവിൽ സുപ്രീം കോടതിയിലേക്ക് നിയമിച്ച എണ്ണത്തേക്കാൾ അഞ്ച് പേർ കൂടുതലാണ് ഇത് .ചീഫ് ജസ്റ്റിസുൾപ്പെടെ 34 ജഡ്ജിമാരുള്ള സുപ്രീം കോടതിയിലെ ഏഴ് ഒഴിവുകൾ നികത്തുക എന്നതാണ് സിജെഐ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയത്തിന്റെ അടിയന്തര ദൗത്യം.
ഈ ഒഴിവുകളിൽ ആദ്യത്തേത് ജസ്റ്റിസ് എസ് അബ്ദുൾ നസീർ 2023 ജനുവരി 4-ന് വിരമിക്കുന്നതിനെ തുടർന്നാണ് ഉണ്ടാകുന്നത്. അടുത്ത വർഷം മെയ്, ജൂൺ മാസങ്ങളിൽ അഞ്ച് എസ്‌സി ജഡ്ജിമാർ കൂടി വിരമിക്കും . ജസ്റ്റിസുമാരായ ഡി മഹേശ്വരി, എം ആർ ഷാ, കെ എം ജോസഫ്, എ റസ്തോഗി, വി രാമസുബ്രഹ്മണ്യൻ എന്നിവരാണ് വിരമിക്കുക. ജസ്റ്റിസ് കൃഷ്ണ മുരാരി അടുത്ത വർഷം ജൂലൈയിൽ വിരമിക്കുമ്പോൾ ജസ്റ്റിസ് എസ് ആർ ഭട്ട് ഒക്ടോബറിൽ വിരമിക്കും.
തുടർന്ന്, ജസ്റ്റിസ് എസ് കെ കൗൾ 2023 ഡിസംബറിൽ വിരമിക്കും. 2024ൽ ജസ്റ്റിസ് എ ബോസ് ഏപ്രിലിലും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, ഹിമ കോഹ്‌ലി എന്നിവർ മെയ്, സെപ്തംബർ മാസങ്ങളിലും വിരമിക്കും. 2024 നവംബർ 10 വരെയാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ കാലാവധി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here