വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ല; മന്ത്രി പി രാജീവ്

വിഴിഞ്ഞം പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യത്തോട് യോജിപ്പില്ലെന്ന് മന്ത്രി പി.രാജീവ്. പദ്ധതി കമ്മീഷൻ ഘട്ടത്തിലെത്തി നിൽക്കുമ്പോൾ നിർത്തിവെക്കുന്നത് നാടിനും സമൂഹത്തിനും സമ്പദ്ഘടനയ്ക്കും നല്ലതല്ലെന്ന് മന്ത്രി വ്യക്തമാക്കി.

തീരദേശ സംരക്ഷണം നല്ല നിലയിലാണ് സർക്കാർ നിർവ്വഹിച്ചു പോരുന്നത്. ചെല്ലാനം അതിനുദാഹരണമാണ് അവിടെ ടെട്രാപോഡുകളുടെ നിർമ്മാണം 70 ശതമാനത്തിലധികം പൂർത്തിയായി… വിഴിഞ്ഞത്ത് ആസൂത്രിത ആക്രമണം ഉണ്ടായിട്ടും അങ്ങേയറ്റത്തെ സംയമനത്തോടെയാണ് സർക്കാർ ഇടപെട്ടതെന്നും മതസൗഹാർദം തകർക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും കോൺഗ്രസും, ബി ജെ പിയും-ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്,ഭരണഘടനയ്ക്കെതിരായ നിലപാടാണ് അവർ തുടരുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതിനുദാഹരണമാണ് വിമോചന സമരത്തെ പിന്തുണയ്ക്കുമെന്ന കെ സുധാകരൻ്റെ പ്രസ്താവനയും സർക്കാരിനെ താഴെയിറക്കാൻ 5 മിനിറ്റ് മതിയെന്ന കെ സുരേന്ദ്രൻ്റെ പ്രസ്താവനയും.

അതേസമയം, ജയറാം രമേഷ് കേന്ദ്ര മന്ത്രിയായിരിക്കെയാണ് വിഴിഞ്ഞം പദ്ധതിയ്ക്ക് പാരിസ്ഥിതികാനുമതി നൽകിയത്. കേന്ദ്രസനയാണ് ഒറ്റമൂലി എന്ന അഭിപ്രായം സർക്കാരിന് ഇല്ല. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് കേന്ദ്ര സേന സംരക്ഷണം ഒരുക്കണമെന്ന അദാനിയുടെ ആവശ്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ. സർക്കാരിൻ്റെ അഭിപ്രായം കോടതിയെ അറിയിച്ചിട്ടുണ്ടെന്നും പി.രാജീവ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News