പുറത്താക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസിന് വിശദീകരണം നൽകിയ വിസിമാരെ ഹിയറിങ്ങിന് വിളിച്ച് ഗവര്‍ണര്‍. ഈ മാസം 12ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് നോട്ടീസ് നൽകിയത്. കെടിയു, ഫിഷറീസ് മുൻ വിസിമാർ ഒഴികെയുള്ള 9 വിസിമാർക്കാണ് ഹാജരാകാൻ നിർദ്ദേശം.
നേരിട്ട് ഹാജരാകുന്നതിന് പകരം അഭിഭാഷകരെയും ചുമതലപ്പെടുത്താം. പുറത്താക്കാതിരിക്കാൻ വിശദീകരണം നല്‍കാനുള്ള സമയപരിധി നവംബര്‍ ഏഴിനായിരുന്നു. യുജിസി മാനദണ്ഡ പ്രകാരമാണ് നിയമനങ്ങളെന്നായിരുന്നു വിസിമാരുടെ വിശദീകരണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here