മലയാളത്തിന്റെ പ്രിയ നായികാ മോനിഷ വിടവാങ്ങിയിട്ട് ഇന്ന് 30 വര്ഷം തികയുകയാണ്. ചേർത്തലയിൽ വെച്ച വാഹനാപകടത്തിൽ മോനിഷ മരണത്തിന് കീഴടങ്ങിയപ്പോൾ, നഷ്ട്ടം മലയാള കരക്ക് മുഴുവനാണ്.
ഒരു പക്ഷെ മലയാളികൾ എത്രയും അധികം നെഞ്ചേറ്റിയ അഭിനേതാവ് വേറെ ഉണ്ടാക്കില്ല…. മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി മോനിഷ വന്നിറങ്ങിയത്, മലയാളികളുടെ മനസ്സിലേക്കായിരുന്നു. ഇന്നും ആ സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.
എം. ടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം നിർവഹിച്ച സിനിമയായ നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള സിനിമയിൽ ചുവട് ഉറപ്പിക്കുന്നത് . നഖക്ഷതങ്ങളിലെ അഭിനയത്തിലെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം നേടുമ്പോൾ മോനിഷക്ക് പ്രായം വെറും 16. ആദ്യ ചിത്രത്തിലൂടെ ദേശീയ അവാർഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണവും ഇത് വഴി മോനിഷ നേടി.
ആറ് വർഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതം അക്ഷരാർത്ഥത്തിൽ മലയാള സിനിമയുടെ കൂടി സുവർണ കാലമായിരുന്നു. നഖക്ഷതത്തിലെ ഗൗരി , പെരുന്തച്ചനിലെ കുഞ്ഞിക്കാവ്, കമലദളത്തിലെ മാളവിക നങ്യാർ, കടവിലെ ദേവി, ചമ്പക്കുളം തച്ചനിലെ അമ്മു , അധിപനിലെ ഗീത എന്നിവയൊക്കെ മലയാളികളുടെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളായിരുന്നു. നൃത്തത്തിലെ മെയ്‌വഴക്കവും, ഭാവാഭിനയവും അഭിനയ ജീവിതത്തിന് കരുത്തായി. കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന ‘കൌശിക അവാര്‍ഡ്’ മോനിഷയ്ക്കു ലഭിച്ചു.
ഗ്രാമീണത തുളുമ്പുന്ന മുഖവും, വിടർന്ന കണ്ണുകളും മലയാളികൾ നെഞ്ചിലേറ്റി. മലയാളത്തിനു പുറമെ തമിഴ് സിനിമകളിലും , കന്നട സിനിമയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്. 1992 ഡിസംബർ 05 ന് ചേർത്തല അടുത്ത് X RAY ജംഗ്ഷനിൽ വെച്ച് ഉണ്ടായ വാഹനാപകടത്തിൽ മോനിഷയെ മരണം തട്ടിയെടുത്തപ്പോൾ ഈറൻ അണിയാത്തവരായി ആരും ഉണ്ടായിരുന്നില്ല …കാലം എത്ര കഴിഞ്ഞാലും മലയാളികൾ നിങ്ങളെ മറക്കില്ല .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here