കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നുവെന്ന് ഉറപ്പ് വരുന്നതുവരെ സഹകരണ വകുപ്പ് തക്കാളി സംഭരിക്കും: മന്ത്രി വിഎൻ വാസവൻ

വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകർക്ക് ആശ്വാസമായി സഹകരണ വകുപ്പ്. സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതിൽ കൂടുതലും നൽകാൻ വൻകിട മൊത്ത വ്യാപാരികളും ഇടനിലക്കാരും തയാറായി വന്നിട്ടുണ്ടെന്ന് മന്ത്രി വിഎൻ വാസവൻ ഫേസ്ബുക്കിൽ കുറിച്ചു. തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

വിലയിടിവിൽ നട്ടം തിരിഞ്ഞ പാലക്കാട്ടെ കർഷകർക്ക് സഹകരണ വകുപ്പിന്റെ ഇടപെടൽ ആശ്വാസമായി . തക്കാളിവില ഉയർന്നു. കർഷകരിൽ നിന്ന് 15 നിരക്കില്‍ തക്കാളി സംഭരിച്ച് വിപണനം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക കര്‍മ്മപദ്ധതി സഹകരണവകുപ്പ് അടിയന്തിര പ്രാധാന്യത്തോടു കൂടി ശനിയാഴ്ച്ച മുതൽ നടപ്പിലാക്കി തുടങ്ങിയതോടെയാണ് ഉയർന്ന വില വാഗ്ദാനം ചെയ്ത് വ്യാപാരികൾ എത്തിത്തുടങ്ങിയത്. പാലക്കാട് ജില്ലയിലെ വടകരപ്പതി പഞ്ചായത്തിൽ നിന്നും എരിത്തിയാംപതി പഞ്ചായത്തിൽ നിന്നുമാണ് ബാങ്കുകൾ തക്കാളി സംഭരിച്ച് തുടങ്ങിയത്.

ഇതോടെയാണ് മികച്ച വില നൽകാൻ കച്ചവടക്കാർ തയാറായത്. ഒന്നര ടൺ തക്കാളിയാണ് ശനിയാഴ്ച്ച വാങ്ങിയത് . പാലക്കാട് തൃശൂര്‍ എറണാകുളം ജില്ലകളെ ഏകോപിപ്പിച്ചുകൊണ്ട് അടിയന്തിരമായി 100 ടണ്‍ തക്കാളി 15 രൂപ നിരക്കില്‍ സംഭരിക്കുന്നതിനുള്ള നടപടി സഹകരണവകുപ്പ് സ്വീകരിച്ചു. ഇതിൽ ഒൻപത് ടൺ തക്കാളി ഇന്ന് രാവിലെ 15 രൂപ വില നൽകി സംഭരിച്ച് പാലക്കാടേയ്ക്ക് ഒരു ടൺ തൃശൂർ രണ്ട് ടൺ എറണാകുളം ആറ് sൺ എന്നിങ്ങനെ സഹകരണ സംഘങ്ങൾ മുഖാന്തിരം വിപണനം ചെയ്യും.

സഹകരണ സംഘങ്ങൾ തക്കാളി എടുത്തത്തോടെ ഇന്നലെ 15 രൂപയും അതിൽ കൂടുതലും നൽകാൻ വൻകിടമൊത്ത വ്യാപാരികളും ഇടനിലക്കാരും തയാറായി വന്നിട്ടുണ്ട്. ആവശ്യമെന്നു കണ്ടാല്‍ തക്കാളി കര്‍ഷകര്‍ക്ക് ന്യായമായ വില ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നതുവരെ ഈ സംവിധാനം തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News