അപര്‍ണയ്‌ക്കെതിരായ ആക്രമണം; വി ഡി സതീശന്റെ വാദങ്ങള്‍ പൊളിയുന്നു; ദൃശ്യം കൈരളിക്ക്

വയാനാട് മേപ്പാടിയില്‍ എസ്എഫ്ഐ നേതാവ് അപര്‍ണ്ണാ ഗൗരിയെ അക്രമിച്ച സംഭവത്തില്‍ വി ഡി സതീശന്റെ വാദങ്ങള്‍ പൊളിയുന്നു. അക്രമത്തിന് പിന്നില്‍ കെ.എസ്.യു, എംഎസ്എഫ് നേതാക്കള്‍ തന്നെയാണ്. പ്രതികള്‍ ലഹരി മാഫിയുടെ കണ്ണികളാണെന്നതിന്റെയും പ്രതിയും കെ.എസ്.യു നേതാവുമായ അതുല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങളും കൈരളി ന്യുസിന് ലഭിച്ചു.

സര്‍ക്കാരിന്റെ ലഹരിക്കെരെയുള്ള പോരാട്ടത്തെ സങ്കുചിത രാഷ്ട്രീയ മുതലെടുപ്പിന് അവസരമാക്കാനായിരുന്നു പ്രതിപക്ഷ നേതാവിന്റെ ശ്രമം. വയനാട് മേപ്പാടിയില്‍ എസ്എഫ്ഐ നേതാവ് അപര്‍ണ്ണാ ഗൗരിയെ അക്രമിച്ച സംഭവത്തെയും പ്രതിപക്ഷ നേതാവ് വളച്ചൊടിച്ചു. എന്നാല്‍ അപര്‍ണ്ണാ ഗൗരിയെ അക്രമിച്ച സംഭവത്തിലെ പ്രധാന പ്രതികളാണ് കെ.എസ്.യു നേതാവായ അതുലും എംഎസ്എഫ് നേതാവുമായ രശ്മിലും.

ഇവര്‍ക്ക് ലഹിരി സംഘവുമായുള്ള ബന്ധവും പോലീസിന് ലഭിച്ചു. പ്രതിയും കെ.എസ്.യു നേതാവുമായ അതുല്‍ ലഹരി മരുന്ന് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ കൈരളി ന്യുസിന് ലഭിച്ചു. അക്രമത്തെ അപലപിച്ചില്ലെന്ന് മാത്രമല്ല, ലഹരിമാഹിയെ ന്യായീകരിക്കുന്നതായി പ്രതിപക്ഷ നേതാവിന്റെ പ്രതികരണമെന്നാണ് ഉയരുന്ന വിമര്‍ശനം.

തനിക്കെതിരെയുള്ള അക്രമത്തെക്കുറിച്ചും അതില്‍ കെ.എസ്.യു എംഎസ്എഫ് നേതാക്കളുടെ പങ്കിനെക്കുറിച്ചും അപര്‍ണ്ണ ഗൗരി തന്നെ എഫ്ബി പോസ്റ്ററില്‍ വ്യകതമാക്കിയിട്ടുണ്ട്. ഇത് നിയസഭയില്‍ മന്ത്രി എംബി രാജേഷ് വായിക്കാന്‍ മുതിര്‍ന്നപ്പോഴേക്കും വിഡി സതീശന്‍ പ്രകോപിതനായത് തെളിവുകള്‍ തിരിച്ചടിയാകുമെന്ന് കരുതിയിട്ടാകും എന്നാണ് സംശയിക്കേണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News