അർജന്റീന സെമിയിൽ ; ഇനി രണ്ടേ രണ്ട് ജയം കൂടി

പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എമിലിയാനോ മാര്‍ട്ടിനസ് രക്ഷകനായപ്പോള്‍ കിരീടത്തോട് ഒരുപടി കൂടി അടുത്ത് മെസിയും സംഘവും. നെതര്‍ലന്‍ഡ്‌സിന്റെ രണ്ട് കിക്കുകള്‍ എമിലിയാനോ തടഞ്ഞിട്ടപ്പോള്‍ ആറാം വട്ടം ലോകകപ്പ് സെമിയിലേക്ക് അര്‍ജന്റീന എത്തി. ഷൂട്ടൗട്ടില്‍ 3-4നാണ് അര്‍ജന്റീനയുടെ ജയം.

അര്‍ജന്റീനക്കായി കിക്ക് എടുത്തവരില്‍ എന്‍സോ ഫെര്‍ണാണ്ടസിന് മാത്രമാണ് പിഴച്ചത്. 2-0 എന്ന സ്‌കോറിലേക്ക് എത്തിയ അര്‍ജന്റീനയെ ഇഞ്ചുറി ടൈമിലെ ഗോളില്‍ സമനിലയില്‍ കുരുക്കിയാണ് നെതര്‍ലന്‍ഡ്‌സ് കളി അധിക സമയത്തേക്കും പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കും നീട്ടിയത്. 35ാം മിനിറ്റില്‍ മോളിനയുടെ തകര്‍പ്പന്‍ ഗോളിലൂടെ മുന്‍പിലെത്തിയ അര്‍ജന്റീനയ്ക്ക് 75ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലാക്കി മെസി ലീഡ് നല്‍കി.

എന്നാല്‍ 83ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും വല കുലുക്കി വെഗോര്‍സ്റ്റ് കളി ഷൂട്ടൗട്ടിലേക്ക് എത്തിച്ചു. മെസി, ലിയാന്‍ഡ്രോ പരദെസ്, ഗോണ്‍സാലോ മോണ്ടിയല്‍, ലൗതാരോ മാര്‍ട്ടിനസ് എന്നിവരാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. നെതര്‍ലന്‍ഡ്‌സിനായി ടിയൂന്‍ കൂപ്പ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗോര്‍സ്റ്റ്, ലൂക്ക് ഡിയോങ് എന്നിവര്‍ നെതര്‍ലന്‍ഡ്‌സിനായി ലക്ഷ്യം കണ്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here