കളിക്കളത്തിൽ കണ്ണീരുമായി നിന്ന നെയ്മറിന്റെ കാഴ്ച ആരാധകർക്ക് വേദനയായി. ക്രൊയേഷ്യയുമായുള്ള മാച്ചിൽ താരം സ്കോർ ചെയ്‌തെങ്കിലും ടീം തോറ്റു.
ഗോൾ രഹിത സമനിലയെ തുടർന്ന് അധിക സമയത്തിലേക്ക് നീണ്ട കളിയിൽ നെയ്മർ ഗോൾ 105-ാം മിനുട്ടിൽ ഗോൾ നേടിയിരുന്നു. ജയം ഉറപ്പിച്ച മാച്ചിൽ കളിയുടെ ഗതി മാറ്റിയ ഗോൾ പിറന്നു. 117-ാം മിനുട്ടിൽ പെറ്റ് കോവിച് സമനില ഗോൾ നേടി. നിശ്ചിത സമയത് കളി സമനിലയിൽ ആയതിനെ തുടർന്ന് ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 4-2 ന് ക്രൊയേഷ്യ മാച്ച് ജയിച്ചു. മാർക്വിനോസും റോഡ്രിഗോയും അവരുടെ കിക്കുകൾ നഷ്ടപ്പെടുത്തി. ഷൂട്ട് എടുക്കാനുള്ള നെയ്മറിന്റെ അവസരം വരുന്നതിനു മുന്നേ തന്നെ ക്രൊയേഷ്യ അവരുടെ ജയം ഉറപ്പിച്ച നാലാം ഗോൾ കുറിച്ചു. മത്സര ശേഷം കണ്ണീരുമായി നിന്ന നെയ്മറിനെ ആശ്വസിപ്പിക്കാൻ സഹകളിക്കാർ പാടുപെട്ടു. ഇതിനു ശേഷം നെയ്മർ മാധ്യമങ്ങളോട് പ്രതികരിച്ച സമയത്തെ വാക്കുകളിലാണ് വിരമിക്കൽ സൂചന നല്‍കിയത്.
” ദേശീയ ടീമിലേക്കുള്ള വാതിലുകൾ അടയ്ക്കുന്നില്ല. ടീമിലേക്ക് തിരിച്ചു പോകുന്നതിൽ 100% ഉറപ്പില്ല. ടീമിനും തനിക്കും ഉചിതമായതെന്ത് എന്ന് ആലോചിക്കേണ്ടതുണ്ട്. ഇത് വേദനാജനകമായ അവസ്ഥയാണ്, കഴിഞ്ഞ ലോകകപ്പിനെക്കാൾ മോശമായ അവസ്ഥയിലാണ് ഇപ്പോൾ, വാക്കുകൾക്കതീതമാണ്, ഞങ്ങൾ നന്നായി കളിച്ചു, ടീമംഗങ്ങളെ ഓർത്തു അഭിമാനമുണ്ട്.”
കണ്ണീരണിഞ്ഞു കൊണ്ട് നിന്ന പ്രിയ താരത്തിന്റെ ദൃശ്യം ആരാധകർക്കു വേദനയാണ്. രാജ്യത്തെ ഏറ്റവും മികച്ച താരത്തിന്റെ വാക്കുകൾ ആരാധകരെ ആശങ്കപ്പെടുത്തിയിരിക്കുന്നു. ബ്രസീലിയൻ കോച്ച് ടിറ്റെയും വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here