രാഷ്ട്രീയ വടംവലികൾക്കൊടുവിൽ ഹിമാചൽപ്രദേശിൽ സുഖ്‌വിന്ദര്‍ സിങ് സുഖു തന്നെ മുഖ്യമന്ത്രിയാകും. സുഖ്‌വിന്ദര്‍ സിങ് സുഖുവിന്റെ പേര് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സുഖുവിന്റെ സത്യപ്രതിജ്ഞ നാളെ രാവിലെ 11.00 മണിക്ക് നടക്കും. പ്രചാരണസമിതി അധ്യക്ഷനും മുൻ പി.സി.സി. അധ്യക്ഷനുമായിരുന്നു സുഖ്‌വിന്ദർ സിങ് സുഖു.
വിദ്യാർഥിരാഷ്ട്രീയത്തിലൂടെ രംഗത്തുവന്ന സുഖ്‌വീന്ദർ സിങ് സുഖു അഭിഭാഷകനുംകൂടിയാണ്. ഷിംല മുനിസിപ്പൽ കോർപ്പറേഷനിൽ രണ്ടുതവണ കൗൺസിലറായിരുന്ന അദ്ദേഹം മൂന്നുതവണ എം.എൽ.എയായി.
അതേസമയം, ഹിമാചലിൽ ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്നിഹോത്രിയെ തെരഞ്ഞെടുത്തു. ഇന്ന് വൈകുന്നേരം നടന്ന യോഗത്തിലാണ് തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here