ഗുജറാത്തിൽ മുഖ്യമന്ത്രിയായി ഭൂപേന്ദ്രപട്ടേൽ തന്നെ തുടരും. തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എമാരുടെ യോഗത്തിൽ പട്ടേലിനെ ഐകകണ്ഠ്യേന സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തു. തിങ്കളാഴ്ച പതിനെട്ടാമത് ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്രപട്ടേൽ സത്യപ്രതിജ്ഞ ചെയ്യുന്നതിനോടൊപ്പം ഇരുപതോളം മന്ത്രിമാരും അധികാരമേൽക്കുമെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഗാന്ധിനഗർ സെക്രട്ടറിയേറ്റിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കും. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.
ശനിയാഴ്ച നടന്ന നിയമസഭാകക്ഷിയോഗത്തിന് ശേഷം ഭൂപേന്ദ്രപട്ടേൽ ഗവർണർ ആചാര്യ ദേവവ്രതിനെ കണ്ടു. ബി.ജെ.പി കേന്ദ്ര പാർലമെന്ററി ബോർഡ് പ്രതിനിധികളായ രാജ്‌നാഥ് സിങ്, ബി.എസ യെദ്യൂരപ്പ, അർജുൻ മുണ്ട എന്നിവരുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷിയോഗം ചേർന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here