മൊറോക്കോയ്ക്ക് എതിരെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ആദ്യ ഇലവനിൽ ഇറക്കാത്തതിൽ തനിക്ക് കുറ്റബോധം ഇല്ല എന്ന് പോർച്ചുഗീസ് പരിശീലകൻ ഫെർണാണ്ടോ സാന്റോസ്.
“എനിക്ക് ഖേദമില്ല, സ്വിറ്റ്‌സർലൻഡിനെതിരെ വളരെ നന്നായി കളിച്ച ടീമായിരുന്നു ഇന്ന് ഇറങ്ങിയത്” സാന്റോസ് മത്സരശേഷം പറഞ്ഞു. ക്രിസ്റ്റ്യാനോ ഒരു മികച്ച കളിക്കാരനാണ്, അദ്ദേഹത്തിന് ആവശ്യം ഉണ്ടെന്ന് ഞാൻ കരുതിയപ്പോഴാണ് അദ്ദേഹം സബ്ബായി വന്നത്, അതിനാൽ ഇല്ല, എനിക്ക് ഖേദമില്ല. സാന്റോസ് പറഞ്ഞു.ഈ പരാജയത്തിൽ ഏറ്റവും വിഷമം ഉഅ രണ്ട് പേരെ എടുത്താൽ അത് ക്രിസ്റ്റ്യാനോ റൊണാൾഡോയും ഞാനും ആയിരിക്കും എന്നും പോർച്ചുഗൽ കോച്ച് ഫെർണാണ്ടോ സാന്റോസ് പറഞ്ഞു.
അതേസമയം, ആദ്യപകുതിയില്‍ 42-ാം മിനുറ്റില്‍ നെസീരിയിലൂടെ നേടിയ ഏക ഗോളിലാണ്(1-0) മൊറോക്കോയുടെ വിജയം. ബഞ്ചിലായിരുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ രണ്ടാംപകുതിയില്‍ ഇറക്കിയിട്ടും മടക്ക ഗോള്‍ നേടാന്‍ പോര്‍ച്ചുഗലിനായില്ല. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി ഇതോടെ മൊറോക്കോ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here