ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബിജെപി ദില്ലി അധ്യക്ഷന്‍ ആദേശ് ഗുപ്ത രാജിവച്ചു. രാജി കേന്ദ്രനേതൃത്വം അംഗീകരിച്ചു. നിലവിലെ ദില്ലി ഉപാധ്യക്ഷന്‍ വിരേന്ദ്ര സച്ചദേവയെ വര്‍ക്കിങ് പ്രസിഡന്റായി നിയമിച്ചു. 15 വർഷം തുടര്‍ച്ചയായി ഭരിച്ചിരുന്ന കോര്‍പ്പറേഷന്‍ ആം ആദ്മി പാര്‍ട്ടി പിടിച്ചെടുത്തത് ബിജെപിക്ക് വലിയ തിരിച്ചടിയായിരുന്നു. 2020ലാണ് ആദേശ് ഗുപ്ത ബിജെപി ദില്ലി അധ്യക്ഷനായി ചുമതലയേറ്റത്.
അതേസമയം, ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലെ എഎപി കൗൺസിലർമാരെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി ആരോപണമുന്നയിച്ചു.വൃത്തികെട്ട രാഷ്ട്രീയമാണ് ബിജെപി കളിക്കുന്നതെന്നും ദില്ലി മുൻസിപ്പൽ കോർപ്പറേഷനിലേ ഭരണം കുതിരക്കച്ചവടത്തിലൂടെ പിടിക്കാനാണ് ബിജെപി ശ്രമം നടത്തുന്നതെന്നും എ.എ.പി ആരോപിച്ചു.
ജനാധിപത്യത്തെ അപമാനിക്കാനും ജനവിധിയെ പണം കൊണ്ടും ഭീഷണി കൊണ്ടും അട്ടിമറിക്കാനാണ് ബി ജെ പി ശ്രമമെന്നും എന്നാൽ എഎപി കൗൺസിലർമാർ അരവിന്ദ് കെജ്‌രിവാളിനൊപ്പം ഉറച്ചുനിൽക്കുമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. എ എ പി കൗൺസിലർമാർ ബി ജെ പി യുടെ കെണിയിൽ വീഴില്ലെന്ന്ഉറപ്പുണ്ടെന്നും പണം വാഗ്ദാനം ചെയ്തുള്ള ഫോൺ കോളുകൾ റെക്കോർഡ് ചെയ്യണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്തതമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here