കാസർകോഡ് തൃക്കരിപ്പൂർ വയലോടിയിലെ പ്രിജേഷിന്റെ കൊലപാതകത്തിൽ രണ്ട് പേർ കൂടി പിടിയിലായി. സൗത്ത് തൃക്കരിപ്പൂരിലെ ഷൌക്കത്ത് മുഹമ്മദ്, മുഹമ്മദ് യൂനുസ് എന്നിവരാണ് പിടിയിലായത്.
സംഭവത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു. ചന്തേര ഇൻസ്‌പെക്ടർ പി. നാരായണന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 5 ആയി.
ഞായറാഴ്ച രാത്രി ഫോൺ കോൾ വന്നതിന് പിന്നാലെ വീട്ടിൽ നിന്നിറങ്ങി പോയ പ്രിജേഷിനെ തിങ്കളാഴ്ച രാവിലെ വീട്ടിനടുത്തുള്ള പറമ്പിൽ ബുള്ളറ്റിനരികിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രിജേഷിനെ മർദിച്ച് കൊലപ്പെടുത്തിയ ശേഷം ബൈക്കിൽ വീടിനടുത്തെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here