തൃക്കരിപ്പൂരില്‍ യുവാവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍

കാസര്‍കോഡ് തൃക്കരിപ്പൂര്‍ വയലൊടിയിലെ യുവാവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി പിടിയില്‍. ആറാം പ്രതി മുഹമ്മദ് ന്യൂമാനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തൃക്കരിപ്പൂര്‍ വയലോടിയിലെ പ്രിജേഷിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവിലായിരുന്ന ആറാം പ്രതി മുഹമ്മദ് ന്യൂമാനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം നടന്ന സ്ഥലത്തും പരിസര പ്രദേശങ്ങളിലും പ്രതിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.

ഇതോടെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളും പിടിയിലായി. നേരത്തെ അഞ്ച് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. വയലോടിയിലെ വീടിന് സമീപം ബൈക്കിനരികിലായാണ് പ്രിജേഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ കൊലപാതകമാണെന്ന് വ്യക്തമായി. ഞായറാഴ്ച രാത്രി ഫോണ്‍ കോള്‍ വന്നതിന് പിന്നാലെ വീട്ടില്‍ നിന്ന് പുറത്തു പോയ പ്രിജേഷിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത്. കൊലപാതകം നടത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ മൃതദേഹം വീടിനരികില്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രിജേഷിന്റെ ശരീരത്തിലാകെ ചെളി പുരണ്ട നിലയിലായിരുന്നു. സ്വകാര്യ ഭാഗങ്ങളിലടക്കം ക്രൂരമായ മര്‍ദനമേറ്റിരുന്നു. സി സി ടി വി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനുമെല്ലാം പരിശോധിച്ചാണ് അന്വേഷണ സംഘം പ്രതികളിലേക്കെത്തിയത്.

കൊലപാതകത്തിന് ശേഷം ബൈക്കില്‍ പ്രതികള്‍ സഞ്ചരിക്കുന്നതിന്റെ സിസിടി വി ദൃശ്യങ്ങളുള്‍പ്പെടെ അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. ആറ് ദിവസത്തിനകം മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here