സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം

സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ വ്യാജ രേഖകള്‍ ചമച്ചെന്ന റിപ്പോര്‍ട്ട് പാര്‍ലമെന്റിന്റെ ഇരു സഭകളിലും ഉന്നയിച്ച് പ്രതിപക്ഷം. രാജ്യസഭയില്‍ ബിനോയ് വിശ്വം എം പിയും, ലോക്‌സഭയില്‍ ആന്റോ ആന്റണി എം പിയുമാണ് വിഷയം ഉന്നയിച്ചത്. അതേസമയം പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ എല്ലാവരെയും ഉടന്‍ മോചിപ്പിക്കണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

സ്റ്റാന്‍ സ്വാമിയെ കള്ളക്കേസില്‍ കുടുക്കി ഗവണ്‍മെന്റ് കൊന്നുകളഞ്ഞതാണ്.ആ കൊലയുടെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.ഇന്ത്യയില്‍ ആരും സുരക്ഷിതരല്ലെന്നും ബിജെപി ഗവണ്‍മെന്റിന് ന്യൂനപക്ഷ വേട്ട ശീലമാണെന്നും ബിനോയ് വിശ്വം എം.പി ആരോപിച്ചു.

കോടതി നിര്‍ദേശങ്ങള്‍ അവഗണിച്ചു ഭരണകൂടം സ്റ്റാന്‍ സ്വാമിയെ കൊന്നുകളഞ്ഞു എന്നതാണ് സത്യം.കംപ്യൂട്ടര്‍ ഹാക്ക് ചെയ്ത് തെളിവുകള്‍ സൃഷ്ടിച്ചാണ് സ്റ്റാന്‍ സാമിയെ അറസ്റ്റ് ചെയ്തതെന്നും പുറത്ത് വന്നത് നിരവധി കാര്യങ്ങളില്‍ ഒന്ന് മാത്രമെന്നും ആന്റോ ആന്റണി എംപി രൂക്ഷമായി വിമര്‍ശിച്ചു.

കരിനിയമങ്ങളുടെ ഭാഗമായി എത്ര നിരപരാധികളുടെ ജീവനാണ് കഷ്ടത്തിലാക്കുന്നതെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മനുഷ്യാവകാശ ലംഘനമുണ്ടാകുന്ന രാജ്യമായി ഇന്ത്യ മാറിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.

അതേസമയം പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഭീമ കൊറേഗാവ് കേസില്‍ അറസ്റ്റിലായ എല്ലാവരെയും ഉടന്‍ മോചിപ്പിക്കണമെന്നും അവരുടെ ജാമ്യാപേക്ഷകള്‍ നിരസികരുതെന്നും സിപിഐഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. സ്റ്റാന്‍ സ്വാമി വിഷയം ഇരു സഭയിലും ഗൗരവമായി തന്നെ ഉയര്‍ത്താനാണ് പ്രതിപക്ഷ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News