ബിഹാർ വിഷമദ്യ ദുരന്തം; മരണ സംഖ്യ 30ആയി

ബിഹാറിലെ സരൺ ജില്ലയിലെ ചപ്രയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് ഇഷ്വപൂർ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച നടന്ന ഒരു പരിപാടിയിൽ വച്ച് മദ്യപിച്ചവരാണ് മരിച്ചത്. 2016 മുതൽ മദ്യ നിരോധനം നിലവിലുള്ള സംസ്ഥാനമാണ് ബിഹാർ. സംസ്ഥാനത്ത് 6 മാസത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ മദ്യ ദുരന്തമാണിത്.

സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നിതീഷ് കുമാർ അറിയിച്ചു. കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് മർഹൗറ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ യോഗേന്ദ്ര കുമാറിനെ സ്ഥലം മാറ്റി. എസ്എച്ച്ഒ റിതേഷ് മിശ്ര, കോൺസ്റ്റബിൾ വികേഷ് തിവാരി എന്നിവരെ സസ്പെൻഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News