മദ്യം കഴിക്കുന്നവര്‍ മരിക്കും; നഷ്ടപരിഹാരമില്ലെന്ന സൂചനയുമായി നിതീഷ് കുമാര്‍

ബീഹാറില്‍ മുപ്പത് പേരുടെ ജീവനെടുത്ത വിഷമദ്യ ദുരന്തത്തില്‍ സര്‍ക്കാര്‍ കടുത്ത വിമര്‍ശനം നേരിടുന്നതിനിടയില്‍ വിവാദ പ്രസ്താവനയുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍.വിഷമദ്യ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കില്ലെന്ന സൂചനയാണ് അദ്ദേഹം ഇന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയത്. മദ്യം കഴിക്കുന്നവര്‍ എന്തായാലും മരിക്കുമെന്നും ഈ സംഭവം ഒരു ഉദാഹരണമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബീഹാര്‍ മുഖ്യമന്ത്രി നല്‍കി.

സംഭവത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും എന്നാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2016 മുതല്‍ സംസ്ഥാനത്ത് മദ്യനിരോധനം നടപ്പിലാക്കിയിട്ടുള്ളതിനാല്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും മദ്യ നിരോധനമുള്ള സ്ഥലത്ത് ലഭിക്കുന്ന മദ്യത്തില്‍ തീര്‍ച്ചയായും എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കാന്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ച് കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബീഹാറിലെ ശരണ്‍ ജില്ലയിലെ ഛപ്ര നഗരത്തിലാണ് മുപ്പതോളം പേര്‍ വിഷമദ്യം കുടിച്ച് മരിച്ചത്.ഇതിനെതിരെ നിയമ സഭക്ക് അകത്തും പുറത്തും രൂക്ഷ വിമര്‍ശനമാണ് നിതീഷ് കുമാറും സര്‍ക്കാരും നേരിടുന്നത്.മദ്യനിരോധനം നടപ്പാക്കുന്നതിലെ സര്‍ക്കാരിന്റെ അശ്രദ്ധയാണ് വിഷമദ്യ ദുരന്തത്തിന് കാരണമെന്ന് ബിജെപി ആരോപിച്ചു. വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യവെ ബിജെപിയുടെ അംഗങ്ങളും മുഖ്യമന്ത്രിയുമായി വാഗ്വാദങ്ങളും നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News