ലഖ്നൗ സർവ്വകലാശാല വിദ്യാര്‍ത്ഥിയെ കൊന്ന് കഷണങ്ങളാക്കി ഉപേക്ഷിച്ച വീട്ടുടമ അറസ്റ്റിൽ

പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ യുവാവിനെ കൊന്ന് കഷണങ്ങളാക്കിയ മൂന്നിടങ്ങളിലായി ഉപേക്ഷിച്ച വീട്ടുടമ അറസ്റ്റില്‍. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിലെ മോദി നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അങ്കിത് ഖോകര്‍ എന്ന യുവാവിനെയാണ് വീട്ടുടമ അതിക്രൂരമായി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ശരീര ഭാഗങ്ങള്‍ 4 കഷണങ്ങളാക്കി മൂന്നിടത്തായി ഉപേക്ഷിക്കുകയായിരുന്നു.

ലഖ്നൗ സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുകയായിരുന്നു അങ്കിത്. അച്ഛനമ്മമാരുടെ മരണശേഷം ഏതാനും വര്‍ഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചിരുന്ന അങ്കിത് ഉമേഷ് ശര്‍മയുടെ വീട്ടിലായിരുന്നു താമസം. അടുത്ത കാലത്ത് അങ്കിത് തന്റെ സ്വത്തുക്കള്‍ ഒരു കോടിയോളം രൂപയ്ക്ക് വിറ്റിരുന്നു. ഇതില്‍ നിന്നും ഉമേഷ് 40 ലക്ഷം രൂപ ബിസിനസ് തുടങ്ങുന്നതിനായി കടം വാങ്ങി. അത് തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ യുവാവിനെ കൊല്ലാന്‍ വീട്ടുടമ തീരുമാനിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here