ഗാന്ധിയുമായി തന്നെ താരതമ്യപ്പെടുത്തരുതെന്ന് പ്രവർത്തകരെ ഓർമ്മിപ്പിച്ച് രാഹുൽ ഗാന്ധി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി തന്നെ താരതമ്യം നടത്തുന്നത് തെറ്റാണെന്ന് രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പതിറ്റാണ്ടുകാലത്തിന് മുകളിൽ ജയിൽ വാസം അനുഭവിച്ച അദ്ദേഹത്തെ പോലുള്ള നിലപാട് സ്വീകരിക്കാനായി ആർക്കും കഴിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രാജസ്ഥാനിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടയിൽ പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കുമായി അദ്ദേഹം പങ്കുവെച്ച മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും രക്തസാക്ഷിത്വം എല്ലാ യോഗത്തിലും പാർട്ടി പ്രവർത്തകർ വലിച്ചിഴയ്ക്കരുത്. ജവഹർലാൽ നെഹും രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ചെയ്ത നല്ല കാര്യങ്ങൾ കാര്യങ്ങൾ ആവർത്തിച്ച് പറയേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി ഇനിയും എന്ത് ചെയ്യാനാകുമെന്നതിന് കൂടുതൽ പ്രാധാന്യം നൽകി അതിനെക്കുറിച്ച് സംസാരിക്കണമെന്നും രാഹുൽ ഗാന്ധി കുട്ടിച്ചേർത്തു.

ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്‌റു എന്നീ നേതാക്കൾ തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ജനങ്ങൾക്കായി ചെയ്തിട്ടുണ്ട് അവർക്കായി നമ്മൾ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചാണ് ഓരോ പ്രവർത്തകരും ആലോചിക്കേണ്ടത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here