പരസൃ വാചകങ്ങളിൽ മുഴുകി വഞ്ചിതരാകുന്ന ജനങ്ങൾ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാൻമാരാകേണ്ടതുണ്ട്: മന്ത്രി ജിആർ അനിൽ

കേരളത്തിലെ ഹോട്ടലുകളിൽ ഗ്രേഡിംഗ് നിർണ്ണയിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി ഭക്ഷൃ പൊതു വിതരണ വകുപ്പ് മന്ത്രി  ജിആർ. അനിൽ. ഇതിന്റെ കരടു ബിൽ തയ്യാറാക്കിയിട്ടുണ്ടെന്നും അടുത്ത നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദേശീയ ഉപഭോക്തൃ ദിന വാരാചരണം എറണാകുളം ടൗൺ ഹാളിൽ ഉത്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗുണ നിലവാരമുള്ള ഭക്ഷണ സാധനങ്ങൾ ജനങ്ങൾക്ക് ലഭൃമാക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ന് പല ഹോട്ടലുകളിലും ഉയർന്ന വില ഈടാക്കി ക്കൊണ്ട് ഗുണ നിലവാരം കുറഞ്ഞ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നതായി നിരവധി പരാതികൾ സർക്കാരിന് ലഭിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

ജനങ്ങൾ ഇന്ന് പരസൃ വാചകങ്ങളിൽ മുഴുകി വഞ്ചിതരാകുകയാണ്. ഉപഭോക്താക്കൾ അവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ ബോധവാൻമാരാകേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് സമ്പത് വ്യവസ്ഥയിൽ സുപ്രധാനമായ പങ്കാണുള്ളത്. എന്നിരുന്നാൽ പോലും അവർക്ക് പലപ്പോഴും അർഹമായ പ്രാധാന്യം കിട്ടുന്നില്ല. അവർ പലപ്പോഴും തട്ടിപ്പുകൾക്കും ചൂക്ഷണങ്ങൾക്കും വിധേയമാകുന്നു. ഇതിന് മാറ്റം വരണമെങ്കിൽ ഉപഭോക്താക്കൾ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് അറിയുകയും തട്ടിപ്പിന് വിധേയരാകുന്ന വർക്ക് ആവശൃമായ നിയമ സംരക്ഷണം നൽകേണ്ടതുമുണ്ട് . ഈ ലക്ഷ്യത്തോടെയാണ് 1986 ൽ ഉപഭോക്തൃ സംരക്ഷണ നിയമം കൊണ്ടു വന്നത്. പ്രസ്തുത നിയമം കൂടുതൽ ശക്തി പ്പെടുത്തിയാണ് 2019ലെ പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിൽ വന്നത്.

സമൂഹത്തിന്റെ താഴെ ത്തട്ടിൽ നിന്നും തുടങ്ങി തുടർച്ചയായ ബോധവത്ക്കരണമാണ് ഇതിനാവശ്യം. ഈ ലക്ഷ്യത്തോടെയാണ് സ്കൂളുകളിൽ കൺസ്യൂമർ ക്ളബുകൾ രൂപീകരിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ സംസ്ഥാനത്തെ വിവിധ സ്കൂളുകളിലായി 148 കൺസ്യൂമർ ക്ളബുകൾ പ്രവർത്തിച്ചു വരുന്നുണ്ട്. പാഠ്യപദ്ധതിയിൽ ഉപഭോക്തൃ ബോധവത്കരണം ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. ഉപഭോക്താക്കൾക്ക് ബോധവൽക്കരണം നൽകുന്ന തിൽ വോളണ്ടറി കൺസ്യൂമർ ഓർഗനൈസേഷനുകൾ വലിയ പങ്കുവഹിക്കുന്നതായി മന്ത്രി പറഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഉപഭോക്തൃ കമ്മീഷനുകൾ ശക്തി പ്പെടുത്തുന്നതിനും കൂടുതൽ ജന സൗഹൃദമാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു.സാധാരണക്കാർക്ക് നിയമോപദേശം ലഭൃമാക്കുന്നതിനായി എല്ലാ ഉപഭോക്തൃ കമ്മീഷനുകളിലും സൗജനൃ നിയമം സഹായ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഉപഭോക്തൃ കമ്മീഷനിലെ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി മീഡീയേഷൻ കേന്ദ്ര ങ്ങൾ സ്ഥാപിച്ചു. തുടർച്ചയായി അദാലത്തുകൾ സംഘടിപ്പിച്ചു ഉപഭോക്താക്കൾക്ക് വേഗത്തിൽ നീതി നടപ്പാക്കുന്നതിന് സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉപഭോക്തൃ വകുപ്പ് രൂപീകരിച്ച മീഡിയ ലാബിലൂടെ ഉപഭോക്തൃ കാരൃ വകുപ്പിന്റെ സുപ്രധാന ഉത്തരവുകളും, അറിയിപ്പുകളും നവ മാധ്യമങ്ങളിലൂടെ അറിയിക്കാൻ സോഷൃൽ മീഡിയാ ലാബിനും സാധിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉപഭോക്തൃ ബോധവത്കരണം കൂടുതൽ ഫലപ്രദമാക്കാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

എറണാകുളം എം. എൽ. എ. ടി .ജെ. വിനോദ് അദ്ധൃക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷൃ പൊതുവിതരണ ഉപഭോക്തൃ കാരൃ വകുപ്പ് സെക്രട്ടറി അലി അസ്ഗർ പാഷ ഐ.എ.എസ്. സ്വാഗതം പറഞ്ഞു. സംസ്ഥാന ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. വിശിഷ്ട അതിഥിയായി പ്രമുഖ എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ എം. കെ. സാനു മാഷ് പങ്കെടുത്തു. സപ്ലൈ കോ സി. എം.ഡി. സഞ്ജീവ് കുമാർ പട് ജോഷി, ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി.ബിനു, പ്രമുഖ അഭിഭാഷകനും പരിസ്ഥിതി പ്രവർത്തകനായ അഡ്വ. ഹരീഷ് വാസുദേവൻ, ലീഗൽ മെട്രോളജി ജോയിന്റ് കൺട്രോളർ ജെ.സി. ജീസൺ എന്നിവർ ആശംസകൾ അർപ്പിച്ചു. പൊതു വിതരണ ഉപഭോക്തൃ കാരൃ കമ്മീഷണർ ഡോ. ഡി. സജിത് ബാബു ഐ.എ.എസ് കൃതജ്ഞത രേഖപ്പെടുത്തി.
2022 ലെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര അദാലത്തിൽ പങ്കെടുത്ത നിയമം വിദ്യാർത്ഥി കൾക്കുള്ള സർട്ടിഫിക്കറ്റുകൾ ഭക്ഷൃ പൊതു വിതരണ വകുപ്പ് മന്ത്രിവിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News