ടൈറ്റാനിയം ജോലി തട്ടിപ്പ്: ഇടനിലക്കാരി കസ്റ്റഡിയില്‍

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ പ്രധാന ഇടനിലക്കാരി ദിവ്യാ നായരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതികള്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് തട്ടിയത് ഒന്നരകോടിയെന്ന് പൊലീസ്പറയുന്നു. 2018 മുതല്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.

ദിവ്യാ ജ്യോതി എന്ന ദിവ്യാ നായരാണ് കേസിലെ മുഖ്യപ്രതി. ഇവര്‍ വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാണിച്ച് പോസ്റ്റുകളിടും. വിവരം ചോദിച്ച് വരുന്നവര്‍ക്ക് ഇന്‍ബോക്‌സിലൂടെ മറുപടി നല്‍കും. ഒപ്പം പണവും ആവശ്യപ്പെടും. ദിവ്യാ ജ്യോതിയുടെ പാളയത്തെ വീട്ടിലെത്തി  ഭര്‍ത്താവ് രാജേഷിന്റെ സാന്നിധ്യത്തിലാണ്  പലരും പണം നല്‍കിയത്.

പ്രേംകുമാര്‍ എന്ന മൂന്നാം പ്രതിയുടെ സഹായത്തോടെ ശ്യാംലാല്‍ എന്നയാളാണ് പണം നല്‍കിയവരെ സമീപിക്കുന്നത്.  ശ്യാംലാലിന്റെ വാഹനത്തിലാണ് ടൈറ്റാനിയത്തിലേക്ക് ഇന്റര്‍വ്യുവിന് കൊണ്ടുപോയതെന്നും തെളിഞ്ഞു. ടൈറ്റാനിയം ലീഗല്‍ അസിസ്റ്റന്റ് ജനറല്‍മാനേജര്‍ ശശികുമാരന്‍ തമ്പിയാണ് ഇന്റര്‍വ്യൂ നടത്തുന്നതെന്നും പരാതിക്കാര്‍ പൊലീസിനെ മൊഴി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News