ലക്ഷങ്ങൾ വിലയുള്ള വിദേശ നിർമ്മിത ആഡംബര വാച്ച് ധരിച്ച് പൊതുവേദിയിലെത്തിയ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെ പരിഹാസവുമായി സംസ്ഥാന മന്ത്രി സെന്തില്‍ ബാലാജി. 5 ലക്ഷം രൂപ വില വരുന്നതാണ് വാച്ചാണ് അണ്ണാമലൈ ധരിക്കുന്നത്. ഇത്രയധികം വിലയുള്ള വാച്ച് അദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്നുമാണ് മന്ത്രിയുടെ ചോദ്യം.
4 ആടുകൾ മാത്രമാണ് തന്റെ ആകെ സമ്പാദ്യമെന്ന് മുമ്പ് അണ്ണാമലൈ പറഞ്ഞിരുന്നു. 4 ആടുകള്‍ മാത്രമാണ് തന്റെ ഏക സമ്പാദ്യം എന്ന് പറഞ്ഞയാള്‍ക്ക് എങ്ങനെയാണ് ഇത്രയധികം വിലയുള്ള വാച്ച് വാങ്ങാന്‍ കഴിഞ്ഞതെന്ന് മന്ത്രി ചോദിച്ചു.വിലകൂടിയ റാഫേല്‍ റിസ്റ്റ് വാച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ധരിക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
ദേശീയത മുറുകെപ്പിടിക്കുന്നുവെന്ന് പറയുന്നയാളാണ് അണ്ണാമലൈ എന്നും എന്നാല്‍ വാച്ചിന്റെ കാര്യത്തില്‍ അദ്ദേഹം അത് പാലിക്കുന്നില്ലെന്നും സെന്തില്‍ ചൂണ്ടിക്കാട്ടി.ഫ്രാന്‍സില്‍ നിര്‍മ്മിക്കുന്നതാണ് ഈ വാച്ച് എന്ന കാര്യം അണ്ണാമലൈ മറന്നുപോയോ എന്നും സെന്തില്‍ ചോദിച്ചു.
വാച്ചിനെപ്പറ്റിയുള്ള എല്ലാ വിവരങ്ങളും നല്‍കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. വാച്ചിന്റെ വിലയടങ്ങിയ രസീതും വേണമെങ്കില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെ വിശദാംശങ്ങള്‍ വരെ പരസ്യമാക്കാന്‍ തയ്യാറാണെന്നും മന്ത്രിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി അണ്ണാമലൈ രംഗത്ത് വന്നു.
ഇന്ത്യ റാഫേല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കാലത്ത് നിർമിച്ചതാണ് ഈ വാച്ചുകള്‍. ഇവയ്ക്ക് 3.5 ലക്ഷം രൂപയാണ് വില. റാഫേല്‍ വിമാനത്തില്‍ സഞ്ചരിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചില്ല. അതുകൊണ്ട് ഒരു ദേശീയവാദി എന്ന നിലയില്‍ താൻ റാഫേല്‍ വാച്ച് ഉപയോഗിക്കുന്നത് എന്നാണ് അണ്ണാമലൈയുടെ വാദം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here