ഖത്തര്‍ ലോകകപ്പില്‍ പോർച്ചുഗൽ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ സമ്പൂർണ്ണ പരാജയമായിരുന്നെന്ന് മുന്‍ ജര്‍മന്‍ താരം ലോതർ മത്തെയോസ്. അഹങ്കാരം അദ്ദേഹത്തിന്റെ ഇതിഹാസതുല്യമായ കരിയര്‍ ഇല്ലാതാക്കുകയാണെന്നും മത്തെയോസ് പറഞ്ഞു.
“റൊണാള്‍ഡോയുടെ അഹങ്കാരം അദ്ദേഹത്തിനും പോർച്ചുഗൽ ടീമിനും അപകടം ചെയ്തു. അദ്ദേഹം മഹാനായ കളിക്കാരാനാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ അദ്ദേഹം തന്നെ അത് നശിപ്പിക്കുകയാണ്. ഒരു ടീമിന്റെ ഭാഗമാകാന്‍ ഇനി റൊണാള്‍ഡോയ്ക്ക് കഴിയുമോ എന്ന് അറിയില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് വിഷമമുണ്ട് എന്നാണ് മുൻ ജർമ്മൻ താരത്തിൻ്റെ വിമർശനം.
ലോകകപ്പില്‍ റൊണാള്‍ഡൊ സമ്പൂർണ്ണ പരാജയമായിരുന്നു. മെസിയുടെ നേര്‍ വിപരീതം. മെസി വിജയിയാണ്. അദ്ദേഹം അത് അര്‍ഹിക്കുന്നു. കാരണം മികവുകൊണ്ട് ഞാന്‍ ഉള്‍പ്പെടെയുള്ള ഫുട്ബോള്‍ ആരാധകരെ കഴിഞ്ഞ 17-18 വര്‍ഷമായി അദ്ദേഹം സന്തോഷിപ്പിക്കുന്നു. മെസി ഈ നൂറ്റാണ്ടിലെ തന്നെ മികച്ച താരമാണ് എന്നും മത്തെയോസ് പറഞ്ഞു.
ലോകപ്പില്‍ റൊണാള്‍ഡോയുടെ നേതൃത്വത്തിലുള്ള പോര്‍ച്ചുഗലിൻ്റെ കുതിപ്പ് ക്വാര്‍ട്ടര്‍ ഫൈനലിൽ അവസാനിച്ചിരുന്നു. അഞ്ച് ലോകകപ്പിൽ സ്കോര്‍ ചെയ്യുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കാൻ ക്രിസ്റ്റ്യാനോയിക്ക് കഴിഞ്ഞെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഘാനയ്ക്കെതിരെ നേടിയ ഗോള്‍ മാത്രമാണ് ഖത്തറിലെ റൊണാള്‍ഡോയുടെ ആകെ സമ്പാദ്യം.പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും ക്വാര്‍ട്ടറില്‍ മൊറോക്കോയ്ക്കെതിരെയും റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ കളിപ്പിച്ചിരുന്നില്ല.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here