വിശപ്പ് മാറ്റാൻ പണം ചോദിച്ചെത്തിയ 19കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പെൺകുട്ടിയെ മയക്കുമരുന്ന് നൽകിയും പ്രലോഭിപ്പിച്ചും കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ കാസർകോട് വിദ്യാനഗർ വനിതാ പൊലിസ് കേസെടുത്തു.സംഭവത്തിൽ മൂന്നുപേരെ പൊലിസ് അറസ്റ്റുചെയ്തു. പട്‍ളയിലെ ജെ. ഷൈനിത്ത്കുമാർ (30), ഉളിയത്തടുക്കയിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന എൻ. പ്രശാന്ത് (43), ഉപ്പള മംഗൽപ്പാടിയിലെ മോക്ഷിത് ഷെട്ടി (27) എന്നിവരെയാണ് ഇൻസ്പെക്ടർ പി. ചന്ദ്രികയുടെ നേതൃത്വത്തിലുള്ള വനിതാപൊലിസ് സംഘം സംഘം അറസ്റ്റുചെയ്തത്.
തുടർച്ചയായുള്ള പീഢനം കാരണമുണ്ടായ ആരോഗ്യ-മാനസിക പ്രശ്നങ്ങളെത്തുടർന്ന് പെൺകുട്ടി ആശുപത്രിയിൽ ചികിത്സതേടിയപ്പോൾ നടത്തിയ കൗൺസിലിങ്ങിലാണ് പീഢനവിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്നാണ് കാസർകോട് വനിതാ പോലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം പുരോഗമിക്കുന്നതോടെ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന സൂചന.വിദ്യാനഗർ പൊലിസ് സ്റ്റേഷൻപരിധിയിലാണ് ഈ കൊടും ക്രൂരത അരങ്ങേറിയത്.ഒരുതവണ മയക്കുമരുന്ന് നൽകിയാണ് പീഢിപ്പിച്ചതെന്നും പരാതിയിൽ പറയുന്നുണ്ട്.
ഭക്ഷണം കഴിക്കാൻ പണം കടം ചോദിച്ച് സഹായംതേടിച്ചെന്ന പെൺകുട്ടിയെ പ്രദേശവാസിയായ യുവാവാണ് ആദ്യം പീഢിപ്പിച്ചത്. തുടർന്ന് പ്രണയംനടിച്ച് അയാൾ പല സ്ഥലത്തേക്കും കൊണ്ടുപോയി ലൈംഗികമായി ഉപയോഗിക്കുകയും മറ്റുള്ളവർക്ക് പങ്കുവെക്കു ചെയ്തുവെന്ന് പെൺകുട്ടി പൊലിസിന് മൊഴിനൽകി.സാമ്പത്തികപിന്നാക്കാവസ്ഥ ചൂഷണംചെയ്താണ് പ്രതികൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. ചെർക്കള, കാസർകോട്, മംഗളൂരു, തൃശ്ശൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ഒറ്റയ്ക്കും കൂട്ടമായും പീഢിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here