ഖത്തർ ലോകകപ്പിൽ അര്‍ജന്റീന കിരീടം ചൂടിയതിന് പിന്നാലെ ടീമിനെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി പറഞ്ഞ് ലയണല്‍ മെസി. ഇൻസ്റ്റാഗ്രാമിൽ കുട്ടിക്കാലം മുതലുള്ള ചെറിയ വീഡിയോയും ഇതിനോടൊപ്പം പങ്കുവെച്ചു കൊണ്ടാണ് മെസി തൻ്റെ വികാരനിർഭരമായ കുറിപ്പിലൂടെ ആരാധകർക്ക് നന്ദി അറിയിച്ചത്.
കുറിപ്പിൽ ഇതിഹാസ താരം ഡീഗോ മറഡോണയേയും മെസി അനുസ്മരിക്കുന്നുണ്ട്.2014ലെ ലോകകപ്പില്‍ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നവരുടേത് കൂടിയാണ് ഈകപ്പ്. അവരും അന്ന് അവസാനം വരെ പൊരുതി. സ്വര്‍ഗത്തിലിരുന്ന് ഡീഗോയും ഞങ്ങളെ പ്രോത്സാഹിപ്പിച്ചു’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ മെസ്സി കുറിച്ചിരിക്കുന്നത്.
ഗ്രാന്‍ഡോളി ഫുട്ബോൾ ക്ലബിൽ പന്തുതട്ടിക്കളിക്കുന്ന രംഗങ്ങള്‍, അര്‍ജന്റീനയ്ക്കായുള്ള അരങ്ങേറ്റം, 2014 ലോകകപ്പ് കലാശപ്പോരിലെ ഹൃദയഭേദകമായ നിമിഷങ്ങള്‍, ഒടുവില്‍ ലോകകപ്പ് ഖത്തർ ലോകകപ്പിൻ്റെ ഫൈനലിൽ വിജയിച്ച് ലോകകിരീടത്തില്‍ മുത്തമിടുന്നതും വീഡിയോയിലുണ്ട്.
”ഗ്രാന്‍ഡോളി മുതല്‍ ഖത്തര്‍ ലോകകപ്പ് വരെ 30 വര്‍ഷത്തോളമെടുത്തു. ആ പന്ത് എനിക്ക് സന്തോഷങ്ങളുൂം സങ്കടങ്ങളും സമ്മാനിച്ചിട്ട് മൂന്ന് പതിറ്റാണ്ടിനോടടുക്കുന്നു. ഒരു ലോകചാമ്പ്യനാവുക എന്ന സ്വപ്‌നം എപ്പോഴുമുണ്ടായിരുന്നു” എന്ന വാചകങ്ങളോടെയാണ് അർജൻ്റീനൻ ക്യാപ്റ്റൻ്റെ കുറിപ്പ് ആരംഭിക്കുന്നത്.
പരാജയങ്ങള്‍ യാത്രയുടെ ഭാഗമാണ്. നിരാശകളില്ലാതെ വിജയം കൈവരിക്കുക അസാധ്യമാണ്. എന്റെ ഹൃദയത്തില്‍ നിന്നുള്ള നന്ദി. നമുക്ക് ഒരുമിച്ച് മുന്നോട്ട് പോകാം എന്നു പറഞ്ഞ് കൊണ്ടാണ് മെസി കുറിപ്പ് അവസാനിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here