
ഗുജറാത്തിലെ സ്വകാര്യ ആശുപത്രിയില്‍ അമ്മയും മകളും കൊല്ലപ്പെട്ടനിലയില്‍. അഹമ്മദാബാദിലെ മണിനഗറില്‍ ബാലുഭായ് പാര്‍ക്കിനടുത്തുള്ള ഇ.എന്‍.ടി ആശുപത്രിയിൽ ഓപ്പറേഷന്‍ തിയറ്ററിലെ അലമാരയിൽ മകളുടെ മൃതദേഹവും ആശുപത്രി കിടക്കയ്ക്ക് അടിയിലായി അമ്മയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കായാണ് ഇരുവരും എത്തിയതെന്ന് പൊലീസ് പറയുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രി ജീവനക്കാരനായ മന്‍സൂഖിനെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഓപ്പറേഷന്‍ തിയറ്ററിലെ അലമാരയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് ആശുപത്രി ജീവനക്കാര്‍ തുറന്ന് നോക്കിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. സി.സി.ടി.വി. പരിശോധിച്ചപ്പോള്‍ ഇവര്‍ ഒറ്റയ്ക്കല്ല ആശുപത്രിയിലെത്തിയതെന്ന് മനസ്സിലായി.
തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ അമ്മയുടെ മൃതദേഹം ആശുപത്രി കിടക്കയ്ക്കടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഭാരതി വാല (30), അമ്മ ചാമ്പ വാല എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഇവരെ മയക്കുമരുന്ന് നല്‍കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കസ്റ്റഡിയില്‍ എടുത്ത മന്‍സൂഖിന് ഭാരതി വാലയുടെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ആറ് വര്‍ഷം മുമ്പ് വിവാഹിതയായ ഭാരതി വാല കുടുംബവഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട് വിട്ട് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചുവരികയായിരുന്നു. ചാമ്പ വാലയ്ക്ക് അടുത്ത ദിവസങ്ങളില്‍ കാലുവേദനയുണ്ടായിരുന്നു.
ഇതിന്റെ ചികിത്സാര്‍ഥം മറ്റൊരു ആശുപത്രയില്‍ പോയ ശേഷം ചെവി പരിശോധനയ്ക്കായി ഇഎന്‍ടി ആശുപത്രിയിൽ എത്തുകയായിരുന്നു. ഇരുവരുടേയും മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫോറന്‍സിക് വിദഗ്ധരുടെ സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here