നിദ ഫാത്തിമയുടെ മരണം; പാർലമെന്റിൽ അടിയന്തപ്രമേയത്തിന് നോട്ടീസ് നൽകി എ.എം ആരിഫ് എംപി

മഹാരാഷ്ട്രയിലെ നാഗ്പൂരിൽ അണ്ടർ 14 മത്സരത്തിൽ പങ്കെടുക്കാനെത്തിയ മലയാളി സൈക്കിൾ പോളോ താരം നിദാ ഫാത്തിമ മരിച്ച സംഭവം പാർലമെന്റിൽ ഉന്നയിച്ച് എ.എം ആരിഫ് എംപി. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി.വിവിധ സ്‌പോർട്‌സ് അസോസിയേഷനുകളുടെ കിടമത്സരമാണ് പ്രശ്നങ്ങൾക്ക് കാരണം. ‘കേരളത്തിന്റെ മത്സരാർഥികളെ ആട്ടിയോടിക്കാൻ ശ്രമം നടത്തിയെന്നും മരണത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും എ എം ആരിഫ് എംപി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിണ്ടേയ്‌ക്ക്‌ അയച്ച കത്തിൽ ആവശ്യപ്പെട്ടു. താമസവും ഭക്ഷണവും അടക്കമുള്ള അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ ഫെഡറേഷൻ തയാറാകാതിരുന്നതിൽ എംപി പ്രതിഷേധിച്ചു.

അതേസമയം, അതേസമയം, നിദാ ഫാത്തിമയുടെ മരണം ഹൈക്കോടതിയിൽ അവതരിപ്പിച്ച് അഭിഭാഷകർ. കോടതി ഉത്തരവോടെ എത്തിയിട്ടും വെള്ളവും ഭക്ഷണവും നൽകിയില്ലെന്ന് അഭിഭാഷകർ അറിയിച്ചു. കോടതയലക്ഷ്യ ഹരജി നൽകാൻ ഹൈക്കോടതി അഭിഭാഷകർക്ക് അനുമതി നൽകി. സൈക്കിൾ പോളോ താരങ്ങൾ ദുരിതം അനുഭവിച്ചെന്ന് അഭിഭാഷകർ അറിയിച്ചു. ഹരജി ഉച്ചക്ക് ജസ്റ്റിസ് വിജി അരുൺ പരിഗണിക്കും.

നിദ ഫാത്തിമയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. മരണത്തിൽ ദുരൂഹത ഉയർന്ന പശ്ചാത്തലത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും നിർണായകമാകും. നിദയുടെ പിതാവ് ശിഹാബ് ഇന്നലെ രാത്രി നാഗ്പൂരിൽ എത്തിയിരുന്നു.നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകിട്ടോടെ നിദയുടെ മൃതദേഹം നാട്ടിൽ എത്തിക്കും.

എന്നാൽ നിദാ ഫാത്തിമയുടെ മരണം ദുഃഖകരമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നിദാ ഫാത്തിമയുടെ കുടുംബത്തിനാവശ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി കൈരളി ന്യൂസിനോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News