നഗ്നനായി വീടിന് പുറത്തുപോകുന്നത് തടഞ്ഞതിന് മനോദൗർബല്യമുള്ളയാൾ അമ്മയെയും അയൽക്കാരായ രണ്ടുപേരെയും അടിച്ചുകൊന്നു. സംഭവത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ജമ്മുകശ്മീരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ബേക്കറി നടത്തുന്ന ജാവിദ് അഹ്മദ് റാതർ ആണ് മൂന്നുപേരെ വധിച്ചത്.
അമ്മയെ ആക്രമിക്കുന്നതുകണ്ട് രക്ഷിക്കാനെത്തിയ അയൽക്കാരായ രണ്ടു പേരെയും ഇയാൾ വടികൊണ്ട് തല്ലുകയായിരുന്നു. ഹാഫിസ ബീഗം, മുഹമ്മദ് അമീൻ ഷാ, ഗുലാം നബി ഖദിം എന്നിവരാണു കൊല്ലപ്പെട്ടത്. നഗ്നനായി പുറത്തുപോകുന്നത് വിലക്കിയതിനാലാണ് ജാവിദ് ഹാഫിസയെയും മറ്റുള്ളവരെയും വടികൊണ്ട് ആക്രമിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
അമ്മയെ വധിച്ച ശേഷം ഇയാൾ കണ്ണിൽകണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. നഗ്നനായി മാർക്കറ്റിലൂടെ നടന്നതിനെത്തുടർന്ന് കഴിഞ്ഞദിവസം ഇയാളെ പൊലീസ് പിടികൂടി വീട്ടിലാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here