പത്തു വയസുകാരിയായ സൈക്കിൾ പോളോ താരം നിദ ഫാത്തിമ നാഗ്പൂരിൽ മരിച്ച സംഭവത്തിൽ ദേശീയ സംസ്ഥാന ഫെഡറേഷൻ സെക്രട്ടറിമാർ ഹാജരാകാൻ കേരള ഹൈക്കോടതിയുടെ നിർദ്ദേശം.നിദയുടെ വിഷയത്തിൽ ചികിത്സാ പിഴവ് ഉണ്ടായതായി കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.ഇതിനെ തുടർന്ന് സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും പ്രതിപക്ഷവും കേന്ദ്ര സർക്കാറിനോട് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
24 അംഗ സൈക്കിൾ പോളോ ടീമാണ് ചാമ്പ്യൻഷിപ്പിന് പങ്കെടുക്കാൻ മഹാരാഷ്ട്രയിലേക്ക് പോയിരുന്നത്. കോടതി ഉത്തരവിലൂടെയാണ് നിദ ഉള്‍പ്പെടെയുള്ള കേരള ടീം അംഗങ്ങള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തിയത്.ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ കൂടി ഉണ്ടായിരിക്കുന്നത്.കോടതിയലക്ഷ്യക്കേസിലാണ് സെക്രട്ടറിമാർ ഹാജരാകാൻ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
കോടതി വിധിയിലെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി കേരള ടീമിന് ഭക്ഷണമോ താമസ സൗകര്യമോ നല്‍കാന്‍ ദേശീയ ഫെഡറേഷന്‍ തയാറായില്ലെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here