പുന:സംഘടന: കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്

കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ ചേരിപ്പോര്. പാര്‍ട്ടി പുന:സംഘടനയില്‍ തര്‍ക്കം. അതൃപ്തി പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കളും എംപിമാരും. എഐസിസിക്ക് മുന്നില്‍ പരാതിയുമായി കൂടുതല്‍ നേതാക്കള്‍ രംഗത്ത്.പാര്‍ട്ടി പുന:സംഘടനയില്‍ കെ.മുരളീധരന് പിന്നാലെ മുല്ലപ്പള്ളിയും അതൃപ്തി  പ്രകടമാക്കിയരിക്കുകയാണ്. ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണെന്നാണ് മുല്ലപ്പള്ളി അടക്കമുള്ള നേതാക്കളുടെ നിലപാട്. മുല്ലപ്പള്ളി ഹൈക്കമാന്‍ഡിന് മുന്നില്‍ തന്റെ നിലപാട് അറിയിച്ചു. എംപിമാരില്‍ ഭൂരിപക്ഷവും സമാനമായ നിലപാട് എഐസിസി നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.

പക്ഷെ പുന:സംഘടനയില്‍ ധാരണയില്‍ എത്താന്‍ ഇതുവരെ കെപിസിസി നേതൃത്വത്തിന് ആയിട്ടില്ല. നിലവിലെ കമ്മിറ്റിയുമായി മുന്നോട്ടുപോകന്‍ ആകില്ലെന്നാണ് വിഡി.സതീശന്റെ അഭിപ്രായം. കാര്യക്ഷമത ഇല്ലാത്തവരെ മാറ്റണം. കാര്യക്ഷമത ഇല്ലാത്തവരുടെ പട്ടികയില്‍ സതീശന്‍ സുധാകരനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മല്ലികാര്‍ജുന ഗാര്‍ഗക്ക് മുന്നില്‍ സതീശന്‍ ഉന്നയിച്ച നിര്‍ദേശങ്ങള്‍ പലതും സുധാകരനെതിരാണ്. ഡിസിസി അധ്യക്ഷന്‍മാരെ മാറ്റുന്നതിലും സുധാകരനും സതീശനും രണ്ടുതട്ടിലാണ്. ബൂത്ത് തലം മുതല്‍ പുന:സംഘടന പൂര്‍ത്തിയാക്കാന്‍ സമയം വേണം. ഇതിനിടയില്‍  ഭാരത് ജോഡോയുടെ രണ്ടാം ഘട്ട കാമ്പയിനും ഏറ്റെടുക്കണം. ബൂത്ത് തലം മുതല്‍ ഡിസിസി തലവരെ പദയാത്രകളും പ്രചരണവും സംഘടിപ്പിക്കാനാണ് എഐസിസി നിര്‍ദേശം.

ഇതിനിടയില്‍ പുന:സംഘടനക്ക് അവധി നല്‍കാനാണ് കെ.സുധാകരന്റെ നീക്കം. കെപിസിസിയിലെ ഒഴിവുകള്‍ നികത്തി തല്‍ക്കാലം പ്രശ്‌നം പരിഹരിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ സമ്പൂര്‍ണ്ണ പുനസംഘടന ഒഴിവാക്കി പദവിയില്‍ തുടരാമെന്നാണ് സുധാകരന്റെ കണക്കുകൂട്ടല്‍. ഇതാണ് മുതിര്‍ന്ന നേതാക്കളെയും എംപിമാരെയും അസ്വസ്തമാക്കുന്നത്. അതേസമയം ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയശേഷം സുധാകന്‍  വിഡി.സതീനുമായി കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് നേതാക്കള്‍ പറയുന്നത്. ജനുവരി രണ്ടാം വാരത്തില്‍ കെപിസിസി ഭാരവാഹിയോഗം ചേരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News