വായ്പാ തട്ടിപ്പ് കേസില്‍ ഐസിഐസിഐ മുന്‍ സിഇഒ ചന്ദ കൊച്ചാറിനെയും ഭര്‍ത്താവ് ദീപക് കൊച്ചാറിനെയും സിബിഐ അറസ്റ്റ് ചെയ്തു.ചന്ദ സ്ഥാപന മേധാവിയായിരിക്കെ അനുവദിച്ച വായ്പയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വായ്പ നല്‍കിയതുമായി ബന്ധപ്പെട്ട ഗുഢാലോചന കേസിലാണ് ഇപ്പോൾ ഇരുവരും സിബിഐ കസ്റ്റഡിയിൽ ആയിരിക്കുന്നത്. ചന്ദ, ദീപക്, വീഡിയോകോണ്‍ ഗ്രൂപ്പ് പ്രമോട്ടര്‍ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെ മുമ്പ് സിബിഐ കേസെടുത്തിരുന്നു.
കസ്റ്റഡി ആവശ്യപ്പെട്ട് ഇരുവരെയും നാളെ പ്രത്യേക കോടതിയില്‍ ഹാജരാക്കും. അധികാരം ദുര്‍വിനിയോഗം, ക്രിമിനല്‍ ഗുഢാലോചന എന്നിങ്ങനെ കുറ്റങ്ങളാണ് സിബിഐ ഇവർക്കെതിരെ അന്വേഷിക്കുന്നത്.
2009നും 2011നും ഇടയില്‍, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡിന് 1,875 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്പ അനുവദിച്ചത് വ്യവസ്ഥകള്‍ ലംഘിച്ചാണെന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ചന്ദയുടെയും ദീപകിന്റെയും വീടും ഓഫീസുകളും എന്‍ഫോഴ്‌സമെന്റ് ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തിരുന്നു. 2021ല്‍ ഇഡി ചന്ദയെ അറസ്റ്റും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here