നാഗ്പൂരില്‍ മരിച്ച സൈക്കിള്‍ പോളോ താരം നിദാ ഫാത്തിമക്ക് ജന്മനാടിന്‍റെ കണ്ണീര്‍ പ്രണാമം. നിദ പഠിച്ച എസ് ഡി വി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം കാക്കാഴത്തെ നിദ യുടെ കുടുംബവീട്ടിൽ മൃതദേഹം എത്തിച്ചു. ശേഷം ഖബറടക്കി. നിദയെ അവസാനമായി കാണാന്‍ ആയിരങ്ങളാണ് ഒത്തുകൂടിയത്.
കൃഷി വകുപ്പ് മന്ത്രി. P. പ്രസാദ് ആലപ്പുഴ എം.പി. എ.എം.അരിഫ്, എച്ച്.സലാം എം.എൽ.എ. സ്പോട്സ് കൗൺസിൽ പ്രസിഡൻ്റ് മേഴ്സിക്കുട്ടൻ ഉൾപ്പെടെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഇന്നലെ രാത്രി പത്തുമണിക്ക് നാഗ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ ബെംഗളൂരുവിലേക്ക് കൊണ്ടുവന്ന മൃതദേഹം കണ്ണൂര്‍ വഴിയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചത്.
അതേസമയം നിദയുടെ മരണത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മന്ത്രി വി ശിവൻകുട്ടി മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയ്ക്ക് കത്തയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വെെദ്യസഹായം ലഭിച്ചില്ലെന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട എല്ലാ സഹകരണവും കേരള സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും മന്ത്രി കത്തിൽ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here