പത്തൊമ്പത്കാരിയുടെ മരണത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ

കോഴിക്കോട് പൊയിൽക്കാവിൽ  പത്തൊമ്പത് കാരിയുടെ മരണത്തിൽ പെൺകുട്ടിയുടെ ഉമ്മയുടെ പിതാവ് അറസ്റ്റിൽ. കൊയിലാണ്ടി പൊലിസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ 17ാം തിയതിയാണ് പത്തൊമ്പത്കാരിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡിഗ്രി വിദ്യാർത്ഥിയായ പെൺകുട്ടിയുടെ  മരണത്തിൽ പൊലീസിന് തുടക്കം മുതലേ  സംശയം ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ 62 കാരനായ ഉമ്മയുടെ  പിതാവ് പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയത്. പെൺകുട്ടി എഴുതിയ ആത്മഹത്യ കുറിപ്പിൽ നിന്നാണ്  പീഡന വിവരം പുറത്തറിഞ്ഞത്.

 ഏഴാംക്ലാസിൽ പഠിക്കുന്ന കാലത്ത്  ഉമ്മയുടെ പിതാവ് പെൺകുട്ടിയെ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. പെൺകുട്ടി എഴുതിയ ആത്മഹത്യാ കുറിപ്പ് ആദ്യം ഇയാൾ എടുത്തു മാറ്റിയിരുന്നു. എന്നാൽ വിശദമായഅന്വേഷണത്തില്‍ ആത്മഹത്യ കുറിപ്പ് പൊലീസിന് ലഭിച്ചു. ഇതോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കേസ് ചുമത്തിയാണ് അറസ്റ്റ്.

ആത്മഹത്യ കുറിപ്പിന്റെ പൂർണ്ണരൂപം

“ഉമ്മ ,വാപ്പി ഇന്നോട് പൊറുക്കണം. ഞാൻ ഇൻ്റെ ഭാഗത്തു നിന്നു വന്ന എല്ലാറ്റിനം ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ല ട്ടോ, അസ്സലാം മലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാൻ്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും, ഇഷ്ടമുള്ള ആള്, ഓരോട്, ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നും അറിയിക്കാണ്ട് എല്ലൊ സഹിച്ച് ഇനിആവ്ത്തില്ല അതൊണ്ട് ആണ് ഉമ്മ’ ഇത്രയും എഴുതി വെച്ചാണ് റിഹാന ജീവനൊടുക്കിയത്.”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News