ഉണ്ണിയേശുവിന്‍റെ തിരുപ്പിറവി നിറവില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി വത്തിക്കാന്‍. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാര്‍പ്പാപ്പ നേതൃത്വം നൽകി. യുക്രെയ്‌നിലെ യുദ്ധത്തെയും മറ്റ് സംഘർഷങ്ങളെയും കുറിച്ച് പറഞ്ഞ മാര്‍പ്പാപ്പ, അധികാരത്തോടുള്ള അത്യാഗ്രഹം അയല്‍ക്കാരപ്പോലും വിഴുങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിലെത്തിയെന്ന് കുറ്റപ്പെടുത്തി.
തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ പത്താമത് ക്രിസ്തുമസ് സന്ദേശമായിരുന്നു ഇത്തവണത്തേത്. നാലായിരത്തിലധികം വിശ്വാസികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സുവിശേഷ വായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികളും മുഴങ്ങി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here