കേരളത്തിൽ ക്രിസ്‌മസ് കാലത്ത് റെക്കോഡ് മദ്യവിൽപ്പന. ബെവ്കോ ഔട്ട്ലറ്റുകളിൽ വഴി ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയത് 229.80 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 215.49 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യമാണ്.
സംസ്ഥാനത്ത് ക്രിസ്മസ് ദിനത്തിലെ മദ്യവിൽപ്പനയിൽ ഈ വർഷം നേരിയ കുറവ് ഉണ്ടായെങ്കിലും മറ്റ് മൂന്നു ദിവസങ്ങളിലായി നടന്നത് റെക്കോർഡ് വിൽപനയാണ്. 22,23,24 ദിവസങ്ങളിലായി 229.80 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞ വർഷം ഇതേ ദിവസത്തെ വിൽപ്പന 215.49 കോടിയായിരുന്നു. ക്രിസ്മസ് ദിനത്തിൽ മാത്രം വിറ്റത് 89.52 കോടിയുടെ മദ്യം.
കഴിഞ്ഞ വർഷം ക്രിസ്മസ് ദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്. കൊല്ലം ആശ്രാമത്തെ ബിവറേജസ് ഔട്ട്ലറ്റാണ് വിൽപനയിൽ മുന്നിൽ, 68.48 ലക്ഷം. 65.07 ലക്ഷം വിൽപനയുമായി തിരുവനന്തപുരത്തെ പവർഹൗസ് റോഡിലെ ഔട്ട്ലറ്റാണ് രണ്ടാമത്. മൂന്നാം സ്ഥാനത്ത് ഇരിങ്ങാലക്കുടയിലെ ഔട്ട്ലറ്റാണ്. ഇവിടെ 61.49 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റുപോയത്.
ഇത്തവണയും റം ആണ് വിൽപ്പനയിൽ മുന്നിൽ. 267 ഔട്ട്ലറ്റുകളാണ് ബിവറേജസ് കോർപറേഷനുള്ളത്. തിരക്കു കുറയ്ക്കാനായി 175 പുതിയ ഔട്ട്ലറ്റുകൾ ആരംഭിക്കാനും നേരത്തെ വിവിധ കാരണങ്ങളാൽ പൂട്ടിപോയ 68 ഔട്ട്ലറ്റുകൾ പ്രവർത്തനം തുടങ്ങാനും കോർപറേഷൻ തീരുമാനിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here