തെലങ്കാന ഓപ്പറേഷൻ താമര കേസിൽ അന്വേഷണം CBIയ്ക്ക് കൈമാറാൻ തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കാനായി നിയോഗിച്ച പ്രത്യേക സംഘത്തെയും ഹൈക്കോടതി പിരിച്ചുവിട്ടു.
മുഖ്യപ്രതികളായ രാമചന്ദ്രഭാരതി,സിംഹയാജി,നന്ദകുമാർ എന്നിവർ സമർപ്പിച്ച റിട്ട് ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബിഎൽ സന്തോഷ്, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ കേസിൽ കുറ്റാരോപിതരാണ് തെലങ്കാന സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ഉദ്ദേശത്തോടെ TRS ന്റെ നാല് എംഎല്‍എമാരെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാന്‍ തുഷാര്‍ വെള്ളാപ്പള്ളി ഏജന്‍റുമാരെ നിയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച തെളിവുകള്‍ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു നേരത്തെ പുറത്ത് വിട്ടിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here