തിരുവനന്തപുരം വര്‍ക്കലയ്ക്കടുത്ത് വടശ്ശേരിക്കോണത്ത് പതിനേഴുകാരിയായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് പ്രണയപ്പക മൂലമാണെന്ന് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെ രണ്ട് മണിക്കാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തില്‍ നേരത്തെ പെണ്‍കുട്ടിയുമായി അടുപ്പമുണ്ടായിരുന്ന സുഹൃത്ത് ഗോപുവിനെ പൊലീസ് അറസ്റ്റു ചെയ്തു.
മുമ്പ് ഇവര്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. പിന്നീട് ഇരുവരുംതമ്മിൽ അകന്നതിന് ശേഷം ഗോപുവിന് ഉണ്ടായ സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റൊരാളുമായി സംഗീതയ്ക്ക് അടുപ്പമുണ്ടോ എന്നറിയാന്‍ അഖില്‍ എന്ന പേരില്‍ ഗോപു മറ്റൊരു സിം ഉപയോഗിച്ച് പെൺകുട്ടിയെ വിളിച്ച് ബന്ധം സ്ഥാപിച്ചു. കൊലപാതകം നടന്ന ദിവസം അഖില്‍ എന്ന പേരില്‍ കാണാനെത്തുകയും പുറത്തിറങ്ങാനാവശ്യപ്പെട്ട ശേഷം കൊലപാതകം നടത്തിയെന്നുമാണ് ലഭിക്കുന്ന വിവരം.
തന്നെ കാണാനെത്തിയത് ഗോപു ആണെന്ന് അറിയാതെയാണ് സംഗീത പുറത്തിറങ്ങിയത്. എന്നാൽ ഗോപുവിനെ സംഗീത തിരച്ചറിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടർന്ന് ഗോപു കത്തി ഉപയോഗിച്ച് സംഗീതയെ ആക്രമിക്കുകയുമായിരുന്നു. ശ്രീ ശങ്കര കോളേജിൽ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ സംഗീതയെ വീടിന് സമീപം രക്തം വാര്‍ന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here