ആറ്റുകാലിൽ വെട്ടേറ്റ ശരത് സ്ഥിരം കുറ്റവാളിയെന്ന് ഫോർട്ട് പൊലീസ്. 2020-21 ൽ ഇയാളെ കാപ്പ ചുമത്തി നാട് നടത്തിയിരുന്നു.ഇന്ന് രാവിലെ ശരത് ഓട്ടോ അടിച്ചു തകർത്തതാണ് ഗുണ്ടാസംഘത്തെ അക്രമത്തിലേക്ക് നയിക്കാൻ കാരണം. വേട്ടറ്റ സമയത്തും ഇയാൾ ലഹരി ഉപയോഗിച്ചിരുന്നുവെന്നും ശരത്ത് എത്തിയത് സ്ഫോടക വസ്തുവും വെട്ടുകത്തിയുമായിട്ടാണെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെയാണ് ശരത്തിന്റെ കാൽ ഗുണ്ടാസംഘം വെട്ടിമാറ്റിയത്.ആറ്റുകാല്‍ പാര്‍ക്കിങ്ങ് ഗ്രൗണ്ടിന് സമീപത്തു വെച്ചായിരുന്നു ആക്രമണം. ഒട്ടേറെ കേസുകളില്‍ പ്രതിയായ ബിജു, ശിവന്‍ എന്നിവരാണ് ശരത്തിനെ ആക്രമിച്ചത്.
വെട്ടേറ്റ ശരത്തും വെട്ടിയ ശിവനും ബിജുവും ഒരേ ഗുണ്ടാ സംഘത്തില്‍പ്പെട്ടവരാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. ശിവന്റെയും ബിജുവിന്റെയും ഓട്ടോറിക്ഷ ശരത് തകര്‍ത്തിരുന്നു.ഇതിനുള്ള പ്രതികാരമായാണ് ശരത്തിനെ വെട്ടിയതെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ ശരത്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here