തൃശൂര്‍ അരുണ്‍കുമാര്‍ കൊലപാതകം; ഇരുപത്തിനാല് മണിക്കൂറിനകം പ്രതി പിടിയില്‍

തൃശ്ശൂരില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അരുണ്‍കുമാറിന്റെ കൊലപാതകത്തില്‍ പ്രതി പിടിയില്‍. കൊല്ലപ്പെട്ടയാളുടെ തന്നെ സുഹൃത്തായ ടിനു പീറ്റര്‍ ആണ് സംഭവം നടന്ന ഇരുപത്തിനാല് മണിക്കൂര്‍ തികയും മുന്‍പേ പിടിയിലായത്. പ്രതിയും അരുണ്‍കുമാറും തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിനുവും അരുണും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ടിനു പീറ്ററിന് ഇതില്‍ അസ്വസ്ഥതയുമുണ്ടായിരുന്നു. ടിനുവിന്റെ പ്രണയത്തില്‍ അരുണ്‍കുമാര്‍ ഇടപെട്ടു എന്ന സംശയമാണ് അരുണിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും മദ്യപിച്ച ശേഷമാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അരുണ്‍ കുമാറും ടിനു പീറ്ററും സ്ഥിരം മദ്യപിക്കുന്ന ബാര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സംഭവം നടന്ന ദിവസം അരുണ്‍കുമാര്‍ പ്രതിയായ ടിനു പീറ്ററിനൊപ്പം ബൈക്കില്‍ സഞ്ചരിച്ചത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. കൊലപ്പടുത്തുന്നതിനു മുന്‍പ് ഇരുപത് മിനുട്ടോളം പ്രതിയും അരുണ്‍കുമാറും വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഈ സി.സി.ടി.വി.ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here