
ഇന്ത്യൻ നിർമ്മിത കഫ് സിറപ്പ് കഴിച്ച് ഉസ്ബെക്കിസ്ഥാനില്‍ 18 കുട്ടികൾ മരിച്ചു. മരിയൻ ബയോടെക്ക് എന്ന കമ്പനി നിർമിച്ച കഫ് സിറപ്പായ Doc-1 മാക്സ് കഴിച്ചാണ് 18 കുട്ടികൾ മരിച്ചത്.
സംഭവത്തെത്തുടർന്ന് മരുന്നിന് ഉസ്ബെക്കിസ്ഥാൻ സർക്കാർ നിരോധനമേർപ്പെടുത്തി. മരിച്ച കുട്ടികളെല്ലാം നിശ്ചിത അളവിലും കൂടുതൽ മരുന്ന് കഴിച്ചിരുന്നു. എഥ്‌ലിന്‍- ഗ്ലൈക്കോൾ എന്ന രാസപദാർത്ഥം ഈ മരുന്നിൽ അടങ്ങിയിരുന്നു. ഇതാകാം മരണകാരണമെന്ന് അധികൃതർ സംശയം പ്രകടിപ്പിച്ചു.
ദിവസങ്ങൾക്ക് മുൻപ് സമാനമായ സംഭവം ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലും ഉണ്ടായിരുന്നു. ഹരിയാനയിലുള്ള മെയ്ഡൻ ഫാർമ നിർമ്മിക്കുന്ന കഫ് സിറപ്പ് കഴിച്ച് 63 കുട്ടികൾ കിഡ്‌നി തകരാർ മൂലം മരിച്ചിരുന്നു. അന്ന് അളവിൽ കൂടുതൽ രാസപദാർത്ഥങ്ങൾ മരുന്നിൽ അടങ്ങിയിരുന്നതായി അധികൃതർ കണ്ടെത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here