നിയമങ്ങൾ മാറ്റി എഴുതിയ മോദി സർക്കാർ  കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി: മുഖ്യമന്ത്രി

ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപി ഇതര സർക്കാരുകളെ ഇത് വഴി അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെലുങ്കാന കർഷക തൊഴിലാളി യൂണിയൻ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്‍റെ ഫെഡറൽ സംവിധാനത്തെ കേന്ദ്ര സർക്കാർ തകർക്കുന്നു എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിൻ്റെ  ശ്രമം രാജ്യത്തിൻ്റെ അഖണ്ഡതയെ തകർക്കും. ജനങ്ങളെ ഭിന്നിപ്പിച്ചാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നത്. മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.

കർഷകർക്ക് ഇന്ത്യയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മോദി സർക്കാർ കാർഷിക മേഖലെയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകി. ഇതിനായി കാർഷിക നിയമങ്ങൾ മാറ്റിയെഴുതി. ഓരോ അരമണിക്കൂറിലും ഓരോ കർഷകൻ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് . മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും ഇന്ന് തൊഴിൽ സുരക്ഷയില്ല എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയയേണ്ട എന്ന് കരുതിയവരാണ് ആർ എസ് എസുകാർ. ഇന്ന് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. നവലിബറൽ നയങ്ങളെയും ഒപ്പം വർഗ്ഗീയതയേയും ചെറുക്കണം എന്നും മുഖ്യമന്ത്രി തെലുങ്കാന കർഷക സമ്മേളനത്തിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News