തൃശ്ശൂരിൽ കോൺഗ്രസ് പാർട്ടിയിൽ നേതാക്കൾ തമ്മിൽ കൂട്ടത്തല്ല്. നടത്തറ ഫാമേഴ്‌സ് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ ചേരിപ്പോരും തുടർന്നുണ്ടായ വാക്ക് തർക്കവുമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. കൂട്ടത്തല്ലിൽ പരുക്കേറ്റ കോൺഗ്രസ് ജില്ലാ സെക്രട്ടറി എം എൽ ബേബിയെ കോപ്പറേറ്റീവ് ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലാ കോൺഗ്രസ് അധ്യക്ഷൻ ജോസ് വള്ളൂരിനെ അനുകൂലിക്കുന്ന ഡിസിസി സെക്രട്ടറി ടി.എം രാജീവ്, സേതുമാധവൻ , ബെന്നി കതിരിക്കാട്ടിൽ എന്നിവരാണ് കയ്യാങ്കളിക്ക് തുടക്കമിട്ടത്.
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട യോഗത്തിലാണ് കയ്യാകളി ഉണ്ടായത്. യോഗത്തിൽ അഭിപ്രായങ്ങൾ പറഞ്ഞപ്പോൾ ഡിസിസി സെക്രട്ടറിയും മുൻ പഞ്ചായത്ത് പ്രസിഡന്റും ആയിട്ടുള്ള ടി കെ രാജീവ് ജില്ലാ സെക്രട്ടറി എം എൽ ബേബിയുടെ നെഞ്ചത്തടിക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 8 മണിക്ക് പുഴയോരം ഗാർഡൻസിൽ ജോസ് വള്ളൂർ വിഭാഗം രഹസ്യ യോഗം ചേർന്നിരുന്നു.യോഗത്തിൽ ഡിസിസി പ്രസിഡൻറ് ജോസ് വള്ളൂർ പങ്കെടുത്തിട്ടില്ല. വള്ളൂരിന്റെ നിർദ്ദേശപ്രകാരമാണ് യോഗം ചേർന്നതെന്നാണ് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ പറയുന്നത്.
ഇതിനുമുൻപ് മൂന്നു തവണ മേൽപ്പറഞ്ഞ സ്ഥലത്ത് വള്ളൂർ വിഭാഗം രഹസ്യ യോഗം ചേർന്നിരുന്നു.രഹസ്യ യോഗത്തിലെ ചർച്ചകളിൽ രൂപപ്പെടുത്തിയ ആസൂത്രണത്തിലൂടെയാണ് സ്ഥാനാർത്ഥി യോഗത്തിൽ വള്ളൂർ വിഭാഗം അക്രമം നടത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here