ആർഎസ്എസ് ആസ്ഥാനത്ത് ചർച്ചക്ക് വന്നത് മറക്കരുതെന്ന് ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷവിമർശനവുമായി ശ്രീധരൻപിള്ള.നിസ്കരിക്കാൻ സമയമായപ്പോൾ സൗകര്യം ഒരുക്കിത്തന്നത് ഓർക്കണമെന്നും ഗോവ ഗവർണർ ശ്രീധരൻ പിള്ള പറഞ്ഞു. മുജാഹിദ് സംസ്ഥാന സമ്മേളനത്തിലേക്ക് സംഘപരിവാർ നേതാക്കളെ ക്ഷണിച്ചതിനെതിരെ വിമർശനമുയർന്നിരുന്നു.
‘നിര്‍ഭയത്വമാണ് മതം, അഭിമാനമാണ് മതേതരത്വം’ എന്ന പേരിൽ കോഴിക്കോട് നടക്കുന്ന കെഎൻഎം പത്താം സംസ്ഥാന സമ്മേളനത്തിലെ നവോത്ഥാന സദസിൽ പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം വിമർശനങ്ങൾക്ക് മറുപടി നൽകിയത്.
എൻ്റെ വീടിൻ്റെ അടുത്ത് ആസ്ഥാന ഓഫീസുള്ളവർ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്ത് ചർച്ചക്ക് വന്നപ്പോർ നിസ്കരിക്കരിക്കാൻ സൗകര്യമൊരുക്കിയത് മറന്നു പോകരുത് എന്നാണ് ശ്രീധരൻ പിള്ള സമ്മേളനത്തിൽ പറഞ്ഞത്. കോഴിക്കോടുള്ള ശ്രീധരൻപിള്ളയുടെ വീടിനടുത്ത് ജമാഅത്തെ ഇസ്ലാമിയുടെ ഓഫീസാണുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here